ഗുവഹാത്തി : പൗരത്വ ബില്ലിനെ കുറിച്ച് ദല്‍ഹി എസി റൂമില്‍ ഇരിക്കുന്ന ഞങ്ങളുടെ എതിരാളികള്‍ വ്യാപകമായി തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ അവകാശങ്ങള്‍ക്കും താത്പ്പര്യങ്ങള്‍ക്കും സര്‍ക്കാര്‍ സംരക്ഷണം നല്‍കുമെന്നും മോദി അറിയിച്ചു.
നുഴഞ്ഞുകയറ്റക്കാര്‍ക്ക് രാജ്യത്ത് സ്ഥാനമില്ല. അസമിലേയും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടേയും സംസ്കാരവും വിഭവങ്ങളും സംരക്ഷിക്കാന്‍ ബിജെപി പ്രതിജ്ഞാബദ്ധമാണ്. പൗരത്വ ബില്ലില്‍ പറയുന്ന അനുച്ഛേദം ആറ് സര്‍ക്കാര്‍ എത്രയും പെട്ടന്നുതന്നെ നടപ്പിലാക്കുമെന്നും മോദി പറഞ്ഞു.
പൗരത്വ ബില്ലിനെതിരെ ചോദ്യങ്ങളുമായി വരുന്നവരോട് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുവരെ അവര്‍ എവിടെ ആയിരുന്നുവെന്നും അസമിന് ചോദിക്കാനുണ്ട്.
വോട്ട് ബാങ്ക് രാഷ്ട്രീയത്തിനു വേണ്ടി സംസ്ഥാനത്തെ ജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ അനുവദിക്കില്ല. ഇവര്‍ക്കെതിരെ പൊരുതുക തന്നെ ചെയ്യുമെന്നും മോദി പറഞ്ഞു. അതേസമയം സ്വന്തം വീടും സ്വത്തുക്കളം ഉപേക്ഷിച്ച് രാജ്യം വിടാന്‍ നിര്‍ബന്ധിതരാവുന്ന ഇന്ത്യക്കാരുടെ വേദന ഉള്‍ക്കൊള്ളാന്‍ നാം തയ്യാറാവണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: