പ്രയാഗ്രാജ്: കുംഭമേളയില്‍ സ്നാനത്തിനെത്തുന്ന സ്ത്രീകളുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന് ദൃശ്യ-അച്ചടി മാധ്യമങ്ങള്‍ക്ക് അലഹബാദ് ഹൈക്കോടതിയുടെ നിര്‍ദേശം.
സ്നാനഘട്ടങ്ങളില്‍ 100 ദൂരെ മീറ്റര്‍ പരിധിക്കുള്ളില്‍ ഫോട്ടോഗ്രഫി നിരോധിച്ചിട്ടും നിയമം കര്‍ശനമായി പാലിക്കാത്തതിന് സംഘാടകരെ കോടതി വിമര്‍ശിച്ചു. സ്വകാര്യവ്യക്തി നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. പരാതിയില്‍ ഏപ്രില്‍ അഞ്ചിന് അടുത്ത വാദം കേള്‍ക്കും.
വസന്തപഞ്ചമി ദിനത്തിലാണ് പ്രയാഗിലെ ത്രിവേണീ സംഗമത്തില്‍ കുംഭമേളയിലെ മൂന്നാമത്തെ പുണ്യസ്നാനം. ആദ്യത്തേത് ജനുവരി 15 ന് മകരസംക്രാന്തി നാളിലും രണ്ടാമത്തേത് നാലിന് മൗനിഅമാവാസി നാളിലുമായിരുന്നു. ഇന്ന് സ്നാനത്തിന് രണ്ടു കോടിയിലേറെ ഭക്തരെത്തുമെന്നാണ് പ്രതീക്ഷ. പ്രയാഗ്രാജ് കുംഭമേളയ്ക്ക് ജനുവരി 15 നാണ് തുടക്കമായ്. മാര്‍ച്ച് നാലിന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: