കൊച്ചി: പീഡനക്കേസില്‍ പ്രതിയായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പോരാടിയ കന്യാസ്ത്രീകള്‍ക്ക് കുറവിലങ്ങാട് മഠത്തില്‍ തുടരാമെന്ന് ജലന്ധര്‍ രൂപതാ അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് ആഞ്ജലോ ഗ്രേഷ്യസിന്റെ കത്ത്.
കേസ് അവസാനിക്കുന്നത് വരെ നിങ്ങള്‍ അഞ്ച് പേര്‍ക്കും കുറവിലങ്ങാട് മഠത്തില്‍ തുടരേണ്ടതുണ്ട്. രൂപതാ അധികാരി എന്ന നിലയില്‍ നിന്ന് നിങ്ങളെ മഠത്തില്‍ നിന്ന് മാറ്റാന്‍ ഒരു നീക്കവും ഉണ്ടാകില്ലെന്ന് ഉറപ്പു നല്കുന്നു. സത്യം പുറത്തു വരാന്‍ തെളിവുകള്‍ അത്യാവശ്യമാണ്. സത്യം പുറത്തുവരണമെന്നാണ് സഭ കരുതുന്നതെന്നും കത്ത്ില് പറയുന്നു.
ഫ്രാങ്കോ മുളയ്ക്കലിന്റെ സ്വാധീനം കന്യാസ്ത്രീ സമൂഹത്തില്‍ ഉണ്ടെന്ന് മറുപടി കത്ത് വ്യക്തമാക്കുന്നു. തന്റെ അനുമതിയില്ലാതെ ഇനി മദര്‍ ജനറാല്‍ ഒരു കത്ത് പോലും കന്യാസ്ത്രീകള്‍ക്ക് നല്‍കരുതെന്ന് കത്തില്‍ ആഞ്ജലാ കര്‍ശനമായി വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ അഡ്മിനിസ്ട്രേറ്റീവ് അറിയാതെയാണ് മദര്‍ ജനറാള്‍ പുറത്താക്കിയതെന്നും വ്യക്തമായി.
സ്ഥലം മാറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ നീന റോസ് നല്കിയ കത്ത് കണ്ട് താന്‍ അദ്ഭുതപ്പെട്ടു. തന്റെ അനുമതിയില്ലാതെ മദര്‍ ജനറാള്‍ നടപടി നേരിട്ട അഞ്ച് കന്യാസ്ത്രീകള്‍ക്കും ഒരു കത്ത് പോലും നല്‍കരുത്. തന്റെ മറുപടി മദര്‍ ജനറാളിനുള്ള നിര്‍ദേശം കൂടിയാണ്. ഉത്തരവ് നല്‍കാനുള്ള അവകാശം തനിക്കുണ്ടെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: