കുടുംകൊല്ലങ്കോട്: നവോത്ഥാന നായകരെ പോലെയാവാന്‍ ഇന്നുചിലര്‍ നവോത്ഥാനമൂല്യമെന്ന് പറഞ്ഞ് കാട്ടിക്കൂട്ടുന്നത് ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് സുരേഷ്ഗോപി എംപി. ജാതീയവിവേചനത്തെ തുടര്‍ന്ന് അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയില്‍ സ്വന്തം ചെലവില്‍ നിര്‍മ്മിച്ചു നല്കിയ വീടിന്റെ താക്കോല്‍ദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനക്ഷേമവും ജനന്മയും ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ നിരവധി പദ്ധതികളാണ് നടപ്പിലാക്കിയിരിക്കുന്നത്. താന്‍പാതി സര്‍ക്കാര്‍ പാതി എന്നു കരുതി വേണം ഓരോരുത്തരും പ്രവര്‍ത്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജാതീയ വിവേചനത്തിന്റെ പേരില്‍ വീട് നിഷേധിക്കപ്പെട്ട വീരന്കാളിയമ്മ ദമ്പതികള്‍ക്കാണ് സുരേഷ്ഗോപി എംപി സ്വന്തം ചെലവില്‍ വീടുനിര്‍മിച്ചു നല്‍കിയത്. വീടിന് നമോസ്തുതെ എന്ന പേരു നല്കിയതും അദ്ദേഹമാണ്.
ബിജെപി നെന്മാറ മണ്ഡലം പ്രസിഡന്റ് കെ.വേണു അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.ഇ.കൃഷ്ണദാസ്, നേതാക്കളായ കെ.ജി.പ്രദീപ് കുമാര്‍, കെ.ജി.പ്രമോദ് ,പി.സി.ശിവദാസ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: