കൊച്ചി: ശരിയുടെ ദിശയിലേക്ക് കേരളം മാറുകയാണെന്ന് ആര്‍എസ്എസ് പ്രചാരകനും ബാലഗോകുലം മാര്‍ഗദര്‍ശിയുമായ എം.എ.കൃഷ്ണന്. തൊണ്ണൂറാം പിറന്നാള്‍ ദിനമായ ഇന്നലെ ജില്ലയിലെ വിവിധ ബാലഗോകുലങ്ങളില്‍ നിന്നുമെത്തിയ വിദ്യാര്‍ത്ഥികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വളരെ സാവധാനത്തില്‍ ആരംഭിച്ച നാടിന്റെ മാറ്റത്തിന് ഇന്ന് വേഗം കൈവരുന്നു എന്നത് ആശാവഹമാണ്. ബാലഗോകുലം ആ മാറ്റത്തിനുള്ള യഥാര്‍ത്ഥ മാര്‍ഗരേഖയാണ്. ഇന്നത്തെ കാലഘട്ടം സാങ്കേതികവിദ്യയുടേതാണെങ്കിലും ജീവിതം സാങ്കേതികമായി മാത്രം മുന്നോട്ട് പോകേണ്ട ഒന്നല്ല. ഭൗതികമായ പ്രതിഫലം മാത്രമല്ല ആത്മീയമായ പ്രതിഫലം കൂടി നേടിയെടുക്കാന്‍ സാധിക്കുക എന്നതാകണം ജീവിതലക്ഷ്യം. കഷ്ടപ്പെടാതിരിക്കാന്‍ കൃത്യവും വ്യക്തവുമായ ജീവിതലക്ഷ്യത്തോടെ ഇഷ്ടപ്പെട്ട് പഠിക്കുവാന്‍ സാധിക്കണം.
പുസ്തകങ്ങളില്‍ എഴുതിവച്ചത് മാത്രം പകര്ന്നുകൊടുക്കേണ്ടവരല്ല അദ്ധ്യാപകര്‍. അവര്‍ കുട്ടിയുടെ രക്ഷാധികാരികളാകണമെന്നും അദ്ദേഹം പറഞ്ഞു.
എളമക്കര സരസ്വതി വിദ്യാനികേതന്‍ ഹാളില്‍ ഗുരുപൂജയോടെ ആരംഭിച്ച സംവാദപരിപാടിയില്‍ ബാലഗോകുലം എറണാകുളം മേഖലാദ്ധ്യക്ഷന്‍ ജി.സതീഷ്കുമാര്‍ അദ്ധ്യക്ഷനായി. സംസ്ഥാന പൊതുകാര്യദര്‍ശി ആര്. പ്രസന്നകുമാര്‍, ഡോ.എസ്.ഡി.സിങ്, ബാലഗോകുലം സംസ്ഥാന നിര്‍വാഹക സമിതിയംഗം എം.കെ. സതീശന്, മൂവാറ്റുപുഴ ജില്ല രക്ഷാധികാരി വേണുവാര്യത്ത്, സംയുക്ത രവിചന്ദ്രന്‍, സ്വാതിസന്തോഷ്, അരുന്ധതി.ആര്.നായര്‍, വൃന്ദവിജയന്‍, അനുജ് അജിലാല്‍ സംസാരിച്ചു.
പിറന്നാള്‍ ദിനത്തില്‍ കുട്ടികളോട് സംവദിച്ച് എം.എ സാര്‍
കൊച്ചി: നവതി ആഘോഷിക്കുന്ന മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും ബാലഗോകുലം മാര്‍ഗദര്‍ശിയുമായ എം.എ സാറെന്ന എം.എ. കൃഷ്ണന് തന്റെ പിറന്നാള്‍ ദിനം ചെലവഴിച്ചത് കുട്ടികള്‍ക്കൊപ്പം. നവതി ആഘോഷങ്ങളുടെ ഭാഗമായി ഇന്നലെ രാവിലെ എളമക്കര സരസ്വതി വിദ്യാനികേതന്‍ സ്കൂളില്‍ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ വിശിഷ്ഠാതിഥിയായാണ് അദ്ദേഹം എത്തിയത്.
വേദിയിലെത്തിയ അദ്ദേഹത്തെ കാല്‍കഴുകി തിലകം ചാര്‍ത്തി സ്വീകരിച്ചു. ബാലഗോകുലാംഗങ്ങള്‍ പാദപൂജ ചെയ്തു. സംസ്ഥാന പൊതുകാര്യദര്‍ശി ആര്. പ്രസന്നന് എം.എ. സാറിനെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തി. പിന്നീട് ഒരു മണിക്കൂറോളം അദ്ദേഹം കുട്ടികള്‍ക്കൊപ്പം ചെലവഴിച്ചു. തന്റെ ജീവിതാനുഭവങ്ങള്‍ കുട്ടികളോട് പങ്കുവെച്ചു. എറണാകുളം മേഖലയിലെ ബാലഗോകുലത്തിലെ ഇരുനൂറോളം കുട്ടികളാണ് എം.എ. സാറുമായി സംവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: