തിരുവനന്തപുരം : സൈബര്‍ സെല്‍ ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് മൊബൈല്‍ കമ്പനി ജീവനക്കാരിയെ വിളിച്ച് സ്ത്രീ ഉപഭോക്താക്കളോട് അശ്ലീല സംഭാഷണങ്ങള്‍ നടത്തിയിരുന്ന യുവാവ് പിടിയില്‍ . കോട്ടയം മീനച്ചല്‍ കിടങ്ങൂര്‍ ചെമ്പിളാവ് കരിയിലെ അരുണ്‍ കെ. ജോസിനെ (28) കഴക്കൂട്ടം പോലീസാണ് അറസ്റ്റ് ചെയ്തത്.
സൈബര്‍ സെല്‍ ഉദ്യോഗസ്ഥനാണെന്ന് അറിയിച്ച് ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ മൊബൈല്‍ കമ്പനിയിലെ ജീവനക്കാരിയില്‍ നിന്നും സ്ത്രീ ഉപഭോക്താക്കളുടെ നമ്പര്‍ കൈപ്പറ്റിയാണ് ഇയാള്‍ ഫോണ്‍ വിളിച്ചിരുന്നത്. ജീവനക്കാരിയെ വിളിച്ച് കേസിലെ ആവശ്യത്തിനെന്നു പറഞ്ഞാണ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിച്ചിരുന്നത്.
ഇയാള്‍ക്കെതിരെ നിരവധി പരാതികളാണ് പോലീസിന് ലഭിച്ചത്. ഇതോടെ അന്വേഷണം ഊര്‍ജിതമാക്കി. ജോസിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: