ശ്രീനഗര്‍: കശ്മീരില്‍ സുരക്ഷാ ഉദ്യോഗസ്ഥരും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടു. തോക്കുകളും യുദ്ധ സാമഗ്രികളും അടക്കം വന്‍ ആയുധശേഖരം കണ്ടെടുത്തിട്ടുണ്ടെന്ന് സൈനിക വക്താവ് രാജേഷ് കാലിയ അറിയിച്ചു. കുല്‍ഗാം ജില്ലയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
ഈ പ്രദേശത്ത് ഭീകരര്‍ താമസിക്കുന്നെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ്, രാഷ്ട്രീയ റൈഫില്‍സ്, സിആര്‍പിഎഫ് സംഘങ്ങള്‍ സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്. ഇന്നലെ രാവിലെ ആറ് മണിക്ക് ആരംഭിച്ച തെരച്ചില്‍ ഉച്ചയോടെ അവസാനിച്ചു. കൊല്ലപ്പെട്ട ഭീകരര്‍ പ്രദേശവാസികളാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നാല് സൈനികര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.
പ്രദേശത്ത് ഭീകര സാന്നിധ്യം ഉള്ളതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ സൈന്യം തെരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ ഇവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യം തിരിച്ചടിച്ചു. ഏറ്റുമുട്ടലിനിടെ സൈന്യത്തിനു നേരെ കല്ലേറുമുണ്ടായി. പ്രദേശത്ത് ഇനിയും ഭീകരരുണ്ടെന്ന സൂചനയെത്തുടര്‍ന്ന് സൈന്യം തെരച്ചില്‍ തുടരുകയാണ്.
ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തു നിന്നും കൊല്ലപ്പെട്ട ഭീകരരെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: