രാഹുല്‍ ഗാന്ധിയെ ഇന്ത്യയുടെ ‘സത്യാനന്തരകാല നേതാവ’ായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി വിശേഷിപ്പിച്ചത് എന്തുകൊണ്ടും ഉചിതംതന്നെ. സത്യത്തെ തമസ്കരിക്കുന്നതും നുണകള്‍ക്കും കള്ളത്തരങ്ങള്‍ക്കും സമൂഹത്തില്‍ മാന്യത നല്‍കുന്നതും ഇന്നൊരു പ്രവണതയായി മാറിക്കഴിഞ്ഞു.
രാഹുല്‍ ഗാന്ധിയെ സംബന്ധിച്ചിടത്തോളം നുണ പറയുക എന്നത് അതിജീവനത്തിനുള്ള ഉപാധിയാണ്. അസുഖബാധിതമായ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ കണ്ടതുതന്നെ. ഈ ഒരു അജണ്ടയുടെ ഭാഗമായാണ് താനൊരു പൂണൂല്‍ധാരിയായ ബ്രഹ്മണനാണെന്ന് പറഞ്ഞു വടക്കേ ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങളെ പറ്റിക്കുമ്പോള്‍ തന്റെ മരിച്ചുപോയ പിതാവിനെ തള്ളിപ്പറയുകയാണെന്നും ജീവിച്ചിരിക്കുന്ന മാതാവിനെ അധിക്ഷേപിക്കുകയാണെന്നും മനസ്സിലാക്കാനുള്ള കഴിവ് ഇല്ലാതെപോയി.
ഇലക്ട്രോണിക്സ് വോട്ടിംഗ് മെഷീന് ഹാക്ക് ചെയ്തുവെന്ന് വിദേശത്തുള്ളവരെകൊണ്ടു പറയിപ്പിച്ചതും ഇതേ ബുദ്ധിതന്നെ. കീറിമുറിച്ച നാടിന്റെ ആദ്യ പ്രധാനമന്ത്രി നെഹ്റു ആണെങ്കില്‍ എന്നെങ്കിലും ആസ്ഥാനത്തു രാഹുല്‍ എത്തിയാല്‍ ഇന്ത്യന്‍ സത്യാനന്തരകാല നേതാവായിട്ടു വന്നാല്‍ നാടിന്റെ അസ്തിത്വം തന്നെ ഇല്ലാതായേക്കാം. അങ്ങനെയൊരവസ്ഥ മുന്നില്‍ കണ്ടുകൊണ്ടാണ്. അല്ലെങ്കില്‍ അതിലേയ്ക്ക് സാഹചര്യങ്ങളെ എത്തിക്കാനാണ് പാക്കിസ്ഥാന് മോദിയുമായി ചര്‍ച്ചയില്ലെന്നും പുതിയ പ്രധാനമന്ത്രിയുമായി ആകാമെന്നും പറയാന്‍ കാരണം.
-വിജയന്.കെ.എസ്, പുല്‍പ്പള്ളി.
മൗലികാവകാശവും സംസ്കാരവും
ആചാരങ്ങള്‍ മൗലികാവകാശങ്ങള്‍ക്ക് മുകളിലല്ല എന്ന് സര്‍ക്കാര്‍ വക്കീല്‍ സുപ്രീംകോടതിയില്‍ പ്രസ്താവിക്കുകയുണ്ടായി. അഭ്യസ്തവിദ്യനായ വക്കീലിന് തെറ്റ് പറ്റിയോയെന്ന് സംശയം. പാശ്ചാത്യവും പൗരസ്ത്യവും തമ്മിലുള്ള വ്യത്യാസം പ്രകടമാവുന്നത് ഇവിടെയാണ്. ആര്‍ഷഭാരതത്തില്‍ ആചാരങ്ങളിലൂടെയാണ് മൗലികാവകാശങ്ങള്‍ രൂപം പ്രാപിച്ചതെന്ന് കാണാന്‍ പ്രയാസമില്ല. ഭാരതത്തില്‍ മഹത്തായ ഒരു സംസ്കാരം രൂപം പ്രാപിച്ചത് മൗലികാവകാശങ്ങള്‍ രൂപം പ്രാപിച്ചതിനുശേഷമല്ല. മറിച്ച് അനേകം വര്‍ഷങ്ങള്‍കൊണ്ട് ആചാരനിബദ്ധമായ ഒരു സംസ്കാരം രൂപപ്പെടുകയും തല്‍ഫലമായി അനിവാര്യമായ ഒരുഭരണഘടനാ നിര്‍മ്മാണത്തിന് മൗലികാവകാശം എന്നൊരു സാങ്കേതിക പദം തേടിപ്പിടിച്ചതുമാണെന്നതിന് സംശയമില്ല. അതിനാല്‍ ആചാരങ്ങള്‍ മൗലികാവകാശങ്ങള്‍ക്ക് മുകളിലാണെന്നു പറയുന്നതിലര്‍ത്ഥമില്ല. മറിച്ച് ആചാരങ്ങള്‍ മൗലികാവകാശങ്ങളെ താങ്ങിനിര്‍ത്തുന്ന സ്തംഭങ്ങളാണെന്ന് നിസ്സംശയം പറയാം. ആചാരങ്ങളില്ലെങ്കില്‍ മൗലികാവകാശങ്ങള്‍ കെട്ടുവിട്ട പട്ടത്തെപ്പോലെ അനിയന്ത്രിതമായി പറന്നുനടക്കും.
-ക്യാപ്റ്റന്‍ കെ. വേലായുധന്, കോഴിക്കോട്
കാവിവല്‍ക്കരണവും ഹിന്ദുവല്‍ക്കരണവും
നാഴികയ്ക്ക് നാല്‍പ്പതുവട്ടം സഖാക്കളുടെ നാവില്‍ വരുന്ന രണ്ട് വാക്കുകളാണ് ‘കാവിവത്കരണവും ഹിന്ദുവത്ക്കരണവും’. ഭരിക്കുന്ന പാര്‍ട്ടി സ്ഥാപിത താല്‍പ്പര്യക്കാരായ സ്വന്തം അണികളെ വോട്ടുബാങ്ക് ആക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തസ്തികകള്‍ സൃഷ്ടിച്ച് തിരുകിക്കയറ്റുന്ന പതിവ് ഇന്നും ഇന്നലെയും തുടങ്ങിയതല്ല.
യുഡിഎഫ് ഭരണത്തില്‍ ഒരു വിദ്യാഭ്യാസമന്ത്രി തന്റെ സമുദായത്തിലുള്ളവരെ ഉദ്ധരിക്കാനായി ശീലക്കുട നന്നാക്കുന്നവരെപോലും ഭാഷാ അദ്ധ്യാപകരായി നിയമിച്ചത് മുസ്ലിംവത്ക്കരണമല്ലേ? അതുപോലെ എല്‍ഡിഎഫ് ഭരണത്തില്‍ ഒരു ട്രാന്‍സ്പോര്‍ട്ട് മന്ത്രി വര്‍ക്ക്ഷോപ്പ് തൊഴിലാളികളായി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സിഗരറ്റ് കൂടില്‍ നിയമനോത്തരവ് നല്കി തിരുകിക്കയറ്റിയത് പാര്ട്ടിവത്ക്കരണമല്ലേ?
പ്രധാനമന്ത്രി നരേന്ദ്രമോദി യോഗയെ ലോകത്തിന് മുന്നില്‍ തുറന്നുകാട്ടിയപ്പോള്‍ യോഗയെ ഹൈന്ദവവത്ക്കരിക്കുന്നുവെന്ന് കമ്മ്യൂണിസ്റ്റുകാര്‍ പ്രചരിപ്പിച്ചു. ഹിന്ദു ഹിന്ദുവിന്റെ ആചാരാനുഷ്ഠാനങ്ങള്‍ പിന്തുടരുന്നതെങ്ങനെ ഹിന്ദുവത്ക്കരണമാകും?
ജനങ്ങളെ തങ്ങളുടെ പാര്‍ട്ടിയില്‍ ഉറപ്പിച്ചുനിര്‍ത്താനും ആര്‍എസ്എസ്സിനെ പ്രതിരോധിക്കാനും യുവാക്കളുടെ യുവത്വവും ശാരീരികക്ഷമതയും സംഘട്ടനത്തിനും അസാന്മാര്ഗിക പ്രവര്‍ത്തനത്തിനും ഉപയോഗിച്ച സിപിഎം സ്ഥാപിച്ച കായികപരിശീലന കേന്ദ്രങ്ങളില്‍ യഥാര്‍ത്ഥ യോഗപരിശീലനമല്ല, ആയോധന കായിക പരിശീലനമാണ് നടക്കുന്നത്. ഇത്തരം പരിശീലനകേന്ദ്രങ്ങളില്‍ നിന്ന് പഠനം പൂര്‍ത്തിയായവരെയാണ് സര്‍ക്കാര്‍ സ്കൂളുകളില്‍ യോഗ അദ്ധ്യാപകരായി നിയമിച്ച് യോഗയെ ചുവപ്പാക്കി പാര്ട്ടിവത്ക്കരിക്കുന്നത്.
-എസ്.എന്‍. വാഴകുന്നം, തിരുവേഗപ്പുറ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: