മലപ്പുറം: ബിജെപിയെ അധികാരത്തില്‍ നിന്നു പുറത്താക്കാന്‍ ബംഗാളില്‍ നിന്ന് ആരംഭിച്ച് ദേശീയ തലത്തില്‍ വികസിക്കുന്ന കോണ്‍ഗ്രസ്-സിപിഎം ബാന്ധവം കേരളത്തിലേക്കും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ഇതു സംബന്ധിച്ച സൂചനകള്‍ നല്കി. കേരളത്തിലും സിപിഎമ്മുമായി സഹകരിക്കാന്‍ തയാറാണെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്. മഞ്ചേരിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ രാഷ്ട്രീയത്തിലെന്ന പോലെ കോണ്‍ഗ്രസും സിപിഎമ്മും തമ്മിലുള്ള ബന്ധം കേരളത്തിലും ശക്തമാകുന്നു എന്നതിന്റെ സൂചനയാണ് കെപിസിസി പ്രസിഡന്റിന്റെ പ്രസ്താവന. ബംഗാളില്‍ മാത്രമല്ല കേരളത്തിലും സിപിഎമ്മുമായി സഹകരണത്തിന് തയാര്‍. പക്ഷേ, സിപിഎം അക്രമരാഷ്ട്രീയം അവസാനിപ്പിക്കണം, അദ്ദേഹം പറഞ്ഞു.
മുസ്ലീം ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യം മുന്നണിയില്‍ പ്രശ്നമാകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ദേശീയ രാഷ്ട്രീയത്തിലെ നിലവിലെ സാഹചര്യം ലീഗിന് അറിയാം. അതിനനുസരിച്ചുള്ള തീരുമാനമാകും ലീഗ് സ്വീകരിക്കുക, മുല്ലപ്പള്ളി പ്രത്യാശ പ്രകടിപ്പിച്ചു.
അതിനിടെ ലോക്സഭാ തെരഞ്ഞെടുപ്പും സീറ്റ് വിഷയവും ചര്‍ച്ച ചെയ്യാന്‍ ഇന്നലെ പാണക്കാട്ട് മുസ്ലീം ലീഗ് യോഗം ചേര്‍ന്നിരുന്നു. ചില രാഷ്ട്രീയ വിഷയങ്ങള്‍ നിലനില്‍ക്കുന്നത് കൊണ്ടാണ് അസാധാരണമായൊരു യോഗം ചേര്‍ന്നതെന്ന് യോഗത്തിന് ശേഷം പി.കെ. കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. എന്നാല്‍ മൂന്ന് സീറ്റുകള്‍ ആവശ്യപ്പെടുമോയെന്ന ചോദ്യത്തില്‍ നിന്ന് മുസ്ലീം ലീഗ് നേതാക്കളെല്ലാം ഒഴിഞ്ഞുമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: