തിരുവനന്തപുരം: മൂന്നാര്‍ അനധികൃത കൈയേറ്റമൊഴിപ്പിക്കല്‍ വിഷയത്തില്‍ ദേവികുളം സബ് കളക്ടര്‍ രേണു രാജ് സ്വന്തം ഉത്തരവാദിത്തമാണ് നിര്‍വഹിച്ചതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സബ് കളക്ടറുടെ നടപടിയില്‍ രാഷ്ട്രീയം കാണേണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിയമനുസൃതം ജോലി ചെയ്യുന്നവരെ സംരക്ഷിക്കും. ഈ നിലപാട് സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നിയമലംഘകരെ സഹായിച്ചാല്‍ അക്കാര്യം കോടതിയെ അറിയിക്കേണ്ടതുണ്ട്- കാനം പറഞ്ഞു. എസ്. രാജേന്ദ്രന് എംഎല്‍എയുടെ പരാമര്‍ശം അദ്ദേഹത്തിന്റെ പാര്‍ട്ടി തന്നെ തള്ളിയിട്ടുണ്ടെന്നും കാനം കൂട്ടിച്ചേര്‍ത്തു.
നേരത്തെ, സബ് കളക്ടര്‍ രേണു രാജിനു പൂര്‍ണപിന്തുണയുമായി റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനും രംഗത്തെത്തിയിരുന്നു. രേണു രാജിന്റെ നടപടി നൂറു ശതമാനം ശരിയാണെന്നും മൂന്നാറിലുണ്ടായത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: