ലണ്ടന്‍: വിജയവഴിയില്‍ തിരിച്ചെത്തിയ ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗില്‍ വീണ്ടും ഒന്നാം സ്ഥാനത്തെത്തി. അന്ഫീല്ഡില് അവര്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ബേണ്‍മൗത്തിനെ പരാജയപ്പെടുത്തി.
ഗോള്‍ ശരാശരിയില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തായിരുന്ന ലിവര്‍പൂള്‍ ഈ വിജയത്തോടെ മൂന്ന് പോയിന്റിന്റെ ലീഡുമായി ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി.
ലിവര്‍പൂളിന് 26 മത്സരങ്ങളില്‍ 65 പോയിന്റുണ്ട്. രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റി 26 മത്സരങ്ങളില്‍ അറുപത്തിരണ്ട് പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.
ലീസെസ്റ്റര്‍, വെസ്റ്റ്് ഹാം ടീമികള്ക്കെതിരെ സമനില വഴങ്ങിയശേഷം ലിവര്‍പൂളിന്റെ ആദ്യ വിജയമാണിത്. സാദിയോ മാനെ 24-ാം മിനിറ്റില്‍ ലിവര്‍പൂളിനെ മുന്നിലെത്തിച്ചു. പത്ത് മിനിറ്റുകള്‍ക്കുശേഷം ജോര്‍ജീനോ ലീഡ് 2-0 ആക്കി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ മുഹമ്മദ് സല മൂന്നാം ഗോളും കുറിച്ചു.
മറ്റൊരു മത്സരത്തില്‍ ആഴ്സണല്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഹഡേഴ്സ്ഫീല്‍ഡിനെ പരാജയപ്പെടുത്തി. അലക് ഇവോബിയും അലക്സാണ്ടര്‍ ലകാസറ്റേയുമാണ് ആഴ്സണലിനായി ഗോളുകള്‍ നേടിയത്. ആഴ്സണല്‍ താരം സയ്യദ് കൊളാസിനാക്കിന്റെ സെല്‍ഫ് ഗോളാണ് ഹഡേഴ്സ്ഫീല്‍ഡിന്റെ ആശ്വാസ ഗോളായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: