കൊച്ചി: തീവണ്ടിയില്‍ ഭക്ഷണം വാങ്ങിയാല്‍ ഉടന്‍ ബില്‍ നല്കുന്ന സ്പോട്ട് ബില്ലിങ്ങ് നടപ്പിലാക്കുന്നു. ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ്ങ് സര്‍വീസാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്. ഭക്ഷണത്തിന് അമിത വില ഈടാക്കുന്ന പരാതികള്‍ ഒഴിവാക്കുന്നതോടോപ്പം അംഗീകൃത നിരക്കറിയാനും ഇ-പെയ്മെന്റ് സംവിധാനമൊരുക്കുകയുമാണ് ഐആര്‍സിടിസി ലക്ഷ്യമിടുന്നത്.
ഇതിന് പ്രാരംഭം കുറിച്ച് റെയില്‍വേയുടെ മെയില്‍, എക്സ്പ്രസ്സ് തീവണ്ടികളില്‍ പോയിന്റ് ഓഫ് സെയില്‍ (ഇപോസ്) മെഷിന് സര്‍വീസ് പരീക്ഷണാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തി. 2161 മെഷിനുകളാണ് ആദ്യഘട്ടമായി പരീക്ഷണത്തിനെത്തിച്ചത്. മെഷീന് സംവിധാനത്തില്‍ കാര്‍ഡ് പെയ്മെന്റ് നടത്താനും കഴിയും.
ജനുവരി ഫെബ്രുവരി മാസങ്ങളില്‍ വിവിധ സോണുകളിലെ തിരഞ്ഞെടുത്ത തീവണ്ടികളില്‍ ഇപോസ്മെഷിന് നടപ്പിലാക്കി. ഏപ്രില്‍ മുതല്‍ ഇപോസ് മെഷീനിലൂടെ ഭക്ഷണത്തിന് ഉടന്‍ ബില്‍ സംവിധാനം രാജ്യവ്യാപകമാക്കാനാണ് റെയില്‍വേ ലക്ഷ്യം. പ്രതിദിനം ആയിരക്കണക്കിന് കോടി രൂപയുടെ ഭക്ഷണ വില്‍പ്പനയാണ് തീവണ്ടികളില്‍ നടക്കുന്നത്. പുതിയ സംവിധാനമെത്തുന്നതോടെ യാത്രക്കാര്‍ക്ക് വിലസുതാര്യത, ഗുണനിലവാര ഭക്ഷണം ഉറപ്പാക്കാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: