കൊച്ചി: ദുബായ് പെണ്‍വാണിഭക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേസിലെ ഇര ഹൈക്കോടതിയെ സമീപിച്ചു. എഫ്ഐആറില്‍ പീഡനക്കുറ്റം പോലും ചുമത്തിയിട്ടില്ലെന്നും പോലീസുകാര്‍ പ്രതിക്കൊപ്പം ചേര്‍ന്ന് ഭീഷണിപ്പെടുത്തുന്നെന്നും ചൂണ്ടിക്കാട്ടിയാണ് ഇര ഹര്‍ജി നല്‍കിയത്.
കഴിഞ്ഞ സെപ്തംബര്‍ 22ന് ദുബായില്‍ ഒരു ബ്യൂട്ടി പാര്‍ലറില്‍ ജോലി വാഗ്ദാനം ചെയ്ത് പ്രതികള്‍ തന്നെ വിദേശത്തേക്ക് കൊണ്ടുപോയെന്നും അവിടെവച്ച് ഒന്നാം പ്രതി പീഡിപ്പിച്ചെന്നും ഹര്‍ജിയില്‍ പറയുന്നു. ഇത്തരത്തില്‍ നിരവധി സ്ത്രീകളെ ദുബായില്‍ ഇവര്‍ എത്തിച്ചിരുന്നു. അന്താരാഷ്ട്ര മനുഷ്യക്കടത്ത് ശൃംഖലയിലെ അംഗങ്ങളാണ് പ്രതികളെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ദുബായിലേക്ക് എത്തിച്ചവരെ ആദ്യം ഈ പ്രതികള്‍ തന്നെ മാനഭംഗപ്പെടുത്തും. പിന്നീട് ആവശ്യക്കാര്‍ക്ക് കൈമാറും. ഇതിനെ എതിര്‍ത്തതിനാല്‍ ക്രൂരമായി മര്‍ദ്ദിക്കും, ഹര്‍ജിയില്‍ പറയുന്നു.
ഒന്നാം പ്രതിയുടെ ഒരു മകന്റെ സഹായം കൊണ്ടാണ് പ്രതികളുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയത്. ഇവിടെയെത്തി കഴിഞ്ഞ ഡിസംബര്‍ 15ന് തൃശൂര്‍ വനിതാ സെല്ലില്‍ പരാതി നല്കി. എന്നാല്‍, കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും കാര്യമായ അന്വേഷണം നടന്നില്ല. പ്രതികളുമായി ഒത്തുതീര്‍പ്പിലെത്താനും കേസ് തുടര്‍ന്നാല്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്നും പോലീസ് ഭീഷണിപ്പെടുത്തുകയാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: