മയക്കുമരുന്നിന്റെ വ്യാപനത്തിന് കാരണമായി വിലയിരുത്തിയിട്ടുള്ള ഘടകങ്ങളില്‍ ഒന്ന് മാത്രമാണ് മദ്യ ലഭ്യതയിലെ കുറവെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന് സഭയെ അറിയിച്ചു.
എംഡിഎംഎ എന്ന പുതിയ തരത്തിലുള്ള ലഹരി വസ്തുവിന്റെ ഉപയോഗം സംസ്ഥാനത്ത് കണ്ടെത്തിയിട്ടുണ്ട്. ഉപയോഗിക്കാന്‍ എളുപ്പവും കണ്ടുപിടിക്കാന്‍ പ്രയാസവുമാണ്. 31.10 കിലോഗ്രാം ഇതുവരെ പിടിച്ചെടുത്തുവെന്ന് അദ്ദേഹം പറഞ്ഞു. പുതുതലമുറ ലഹരി വസ്തുക്കളുടെ ഉപയോഗം തടയാന്‍ എക്സൈസ് വകുപ്പ് ആധുനീകരിക്കും. അയല്‍ സംസ്ഥാനങ്ങളിലെയും സംസ്ഥാനത്തെ മറ്റ് വകുപ്പുകളിലേയും സഹായത്തോടെ സംയുക്ത പരിശോധനകള്‍ നടത്തുന്നുണ്ട്. കേസുകള്‍ കണ്ടെത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണം നല്‍കും.
സ്കൂള്‍, കോളജ് വിദ്യാര്‍ഥികളില്‍ മയക്കുമരുന്ന് ഉപയോഗം തടയുന്നതിനായി എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ചുമതല നല്‍കിയതായും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് 11 ഹര്‍ത്താലുകള്‍
കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് 11 ഹര്‍ത്താലുകളും എട്ട് ജില്ലാ ഹര്‍ത്താലുകളും ഉണ്ടായതായി മുഖ്യമന്ത്രി അറിയിച്ചു. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളില്‍ 720 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 772 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
ജിഎസ്ടി: നികുതി വരുമാനത്തില്‍ വര്‍ധന
തിരുവനന്തപുരം: ജിഎസ്ടി നടപ്പിലാക്കിയിതിനുശേഷം നടപ്പു സാമ്പത്തികവര്‍ഷത്തില്‍ നികുതിവരുമാനത്തില്‍ വര്‍ധന ഉണ്ടായതായി ധനമന്ത്രി ഡോ. തോമസ് ഐസക് സഭയെ അറിയിച്ചു.
2018 നവംബര്‍ 30 വരെയുള്ള കാലയളവില്‍ അക്കൗണ്ടന്റ് ജനറലിന്റെ താല്‍ക്കാലിക കണക്കുകള്‍ പ്രകാരം സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനത്തില്‍ മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 13.37 ശതമാനവും, ആകെ റവന്യൂ വരുമാനത്തില്‍ 15.28 ശതമാനവും വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചു. ആകെ ചെലവില്‍ 14.02 ശതമാനത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ചരക്ക് സേവനനികുതി ഇനത്തില്‍ 2017-18 മാര്‍ച്ച് 31 വരെ മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച്് 7 ശതമാനം വര്‍ധന മാത്രമാണ് ഉണ്ടായത്. എന്നാല്‍ 2018-19 മാര്‍ച്ച് 31 വരെ 11 ശതമാനം വര്‍ധന കൈവരിച്ച് 29,271.42 കോടി രൂപ സമാഹരിക്കാന്‍ സാധിച്ചതായും ധനമന്ത്രി അറിയിച്ചു.
കെഎസ്ആര്‍ടിസിക്ക് 6124.56 കോടി രൂപയുടെ കടം
നിലവില്‍ കെഎസ്ആര്‍ടിസിക്ക് 6124.56 കോടി രൂപയുടെ കടമുണ്ടെന്ന് മന്ത്രി എ.കെ. ശശീന്ദ്രന് അറിയിച്ചു.
ബാങ്ക് കണ്‍സോര്‍ഷ്യത്തിന് 3100 കോടി, വായ്പ 2532.52 കോടി, എണ്ണ കമ്പനിക്ക് 230 കോടി, സ്പെയര്‍പാര്‍ട്ട്സ് 46.12 കോടി, ജീവനക്കാര്‍ക്ക് നല്‍കാനുള്ള കുടിശികയും എന്‍ഡിആര്‍ തുടങ്ങിയവ 88.92 കോടി, എന്‍പിഎസ് 127 കോടി എന്നിങ്ങനെയാണ് കടം.
ബാങ്കുകളുടെ കണ്‍സോര്‍ഷ്യം മുഖേനയുള്ള വായ്പക്ക് 280 കോടി രൂപ പ്രതിവര്‍ഷം പലിശയായി നല്‍കണം. നിലവിലുള്ള വായ്പകള്‍ പുനഃസംഘടിപ്പിക്കുക വഴി പ്രതിമാസ വായ്പ തിരിച്ചടവില്‍ 60 കോടി രൂപ കുറവുണ്ടായതായി മന്ത്രി അറിയിച്ചു.
ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി യില്‍ 3941 പേര്‍ക്ക് കണ്ടക്ടര്‍ തസ്തികയില്‍ നിയമനം നല്കി. ഇതില്‍ 1509 പേര് വനിതകളാണ്. രണ്ടരവര്‍ഷത്തിനുളളില്‍ 135 പേര്‍ക്ക് ആശ്രിത നിയമനം നല്കി. 118 പേരുടെ അപേക്ഷ നിലവിലുണ്ട്.
മനുഷ്യക്കടത്ത്: മൂന്നു വര്‍ഷത്തിനിടെ 95 കേസുകള്‍
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് 95 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഈ കേസുകളില്‍ 55 എണ്ണത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്ത് കുറ്റപത്രം കോടതികളില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഈ കേസുകള്‍ വിചാരണയിലാണെന്നും അദ്ദേഹം എസ്. ശര്‍മയെ അറിയിച്ചു. മനുഷ്യക്കടത്ത് തടയുന്നതിന് കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് നടക്കുന്നുണ്ട്. െ്രെകംബ്രാഞ്ച് തിരുവനന്തപുരം റെയ്ഞ്ച് ഐജി എസ്. ശ്രീജിത്ത് നോഡല്‍ ഓഫീസറായി സംസ്ഥാന സെല്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പെട്രോള്‍, ഡീസല്‍ നികുതി: സര്‍ക്കാരിന് 321.63 കോടിയുടെ നഷ്ടം
പെട്രോള്‍, ഡീസല്‍ നികുതിയിനത്തില്‍ സംസ്ഥാന സര്‍ക്കാരിന് ലഭിക്കേണ്ട നികുതിയിനത്തില്‍ ഒരു രൂപയുടെ കിഴിവ് വരുത്തിയതിനാല്‍ 2019 ജനുവരി 31 വരെ ഈയിനത്തില്‍ സര്‍ക്കാരിന് 321.63 കോടിയുടെ നഷ്ടമുണ്ടായതായി മന്ത്രി തോമസ് ഐസക്. 2016-17ല്‍ പെട്രോള്‍ നികുതിയായി 2872.90 കോടിയും ഡീസലില്‍ നിന്ന് 3530.42 കോടിയും ലഭിച്ചു. 2017-18ല്‍ ഇത് യഥാക്രമം 3226.99 കോടി, 3823.30 കോടിയും 2018-19ല്‍ ജനുവരി 31വരെ 2767.97 കോടി, 3090.06 കോടി എന്നിങ്ങനെയാണ് സംസ്ഥാനത്തിന് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: