ലഖ്നൗ: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഏറെ കൊട്ടിഘോഷിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും സഹോദരിയും ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക വദ്രയും നയത്തിയ റോഡ് ഷോയ്ക്കിടെ സിറ്റി അസിസ്റ്റന്റ് മജിസ്ട്രേറ്റ് ഉള്‍പ്പെടെ മൊബൈല്‍ നഷ്ടമായത് അമ്പതിലേറെ പേര്‍ക്ക്.
കഴിഞ്ഞ ദിവസം യുപിയില്‍ നടത്തിയ റാലിക്കിടെയാണ് മോഷണം. കള്ളനെന്നു കരുതി ഒരാളെ പ്രവര്‍ത്തകര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. എന്നാല്‍ ഇയാളുടെ പക്കല്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ കണ്ടെടുക്കാനായില്ല.
പരാതികളുടെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്‍ അന്വേഷണം നടത്തുന്നുമെന്ന് അധികൃതര്‍ അറിയിച്ചു.റാലിയില്‍ പങ്കെടുത്തത് കള്ളന്മാരാണെന്നും കോണ്‍ഗ്രസല്ലേ അതില്‍ അത്ഭുതപ്പെടാനൊന്നുമില്ലെന്നുമുള്ള രീതിയില്‍ സാമുഹിക മാധ്യമങ്ങള്‍ സംഭവം ആഘോഷിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: