കോട്ടയം: കേരളത്തിലെ ആദ്യ ദുരഭിമാനക്കൊലയായ കെവിന് കേസിന്റെ പ്രാഥമിക വാദം തുടങ്ങി. കെവിന്റെ കൊലപാതകം കരുതിക്കൂട്ടിയുള്ളതാണെന്ന് പ്രോസിക്യൂഷന് കോടതിയില്‍ ബോധിപ്പിച്ചു. കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി നാലില്‍ നടന്ന പ്രാഥമിക വാദത്തിനിടെ കേസില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പ്രോസിക്യൂഷന് പറഞ്ഞു. പ്രാഥമിക വാദം 22ന് തുടരും. കേസിലെ പ്രതികളെയെല്ലാം ഇന്നലെ കോടതിയില്‍ ഹാജരാക്കിയിരുന്നു.
പ്രണയ വിവാഹത്തിന്റെ പേരില്‍ ഭാര്യാസഹോദരന്റെ നേതൃത്വത്തില്‍ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. മെയ് 27-നാണ് സംഭവം. കെവിന്റെ ഭാര്യയുടെ സഹോദരന് ഷാനു, അച്ഛന് ചാക്കോ എന്നിവരുള്‍പ്പടെ കേസില്‍ 14 പ്രതികളാണുള്ളത്. കെവിനെ കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രതികള്‍ മര്‍ദ്ദിച്ചതെന്ന് പ്രോസിക്യൂഷന് ആരോപിച്ചു. നീന്തലറിയാവുന്ന കെവിനെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന് ആരോപിക്കുന്നത്. ഇതിനായി ഡോക്ടറുടെ പരിശോധന റിപ്പോര്‍ട്ടുകളും ഹാജരാക്കി.
2018 മെയ് 24നാണ് കോട്ടയത്ത് ബിരുദ വിദ്യാര്‍ഥിനിയായ നീനു കെവിനെ വിവാഹം കഴിക്കുന്നത്. രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹിതയായ വിവരം നീനു തന്നെയാണ് വീട്ടുകാരെ വിളിച്ച് അറിയിച്ചത്. പിറ്റേന്ന് നീനുവിന്റെ വീട്ടുകാര്‍ പരാതിയുമായി ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെത്തി. രജിസ്റ്റര്‍ വിവാഹത്തിന്റെ രേഖകള്‍ പോലീസിനെ കാണിച്ചിട്ടും നീനുവിനെയും കെവിനെയും ഉദ്യോഗസ്ഥര്‍ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. വീട്ടുകാരോടൊപ്പം പോകാനാണ് നീനുവിനോട് പോലീസ് നിര്‍ദേശിച്ചത്. അതിന് വിസമ്മതിച്ചതോടെ ബലംപ്രയോഗിച്ച് നീനുവിനെ അവിടെ നിന്ന് കൊണ്ടുപോകാന്‍ വീട്ടുകാര്‍ ശ്രമിച്ചു. ബഹളം കേട്ട് ആളുകള്‍ കൂടിയതോടെ വീട്ടുകാര്‍ പിന്‍വാങ്ങി.
പിന്നീട് മെയ് 27ന് നീനുവിന്റെ സഹോദരന് ഷാനുവിന്റെ നേതൃത്വത്തില്‍ കാറി ലെത്തിയ നാലംഗസംഘം കെവിനെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. മെയ് 28ന് പുനലൂര്‍ ചാലിയേക്കര ആറ്റില്‍ നിന്ന് കെവിന്റെ മൃതദേഹം കണ്ടെത്തി. ഇവര്‍ കെവിനെ മര്‍ദിച്ച് അവശനാക്കി ആറ്റില്‍ തള്ളുകയായിരുന്നുവെന്ന് പേലീസ് അന്വേഷണത്തില്‍ കണ്ടെത്തി. കേസില്‍ 186 സാക്ഷികളും 180 രേഖകളുമുണ്ട്. കൊല്ലപ്പെട്ട കെവിന്റെ അച്ഛന് ജോസഫും കോടതിയില്‍ വാദം കേള്‍ക്കാനെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: