കൊച്ചി : മൂന്നാറില്‍ നിയമവിരുദ്ധമായി പഞ്ചായത്ത് കെട്ടിടം നിര്‍മിക്കുന്നതിന് ഹൈക്കോടതി താത്കാലികമായി സ്റ്റേ ചെയ്തു. മൂന്നാര്‍ സ്വദേശിയായ എം.വൈ. ഔസേപ്പ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്.
കണ്ണന് ദേവന് കമ്പനിക്ക് പാര്്ക്കിങ്ങിനായി അനുവദിച്ച പ്രദേശക്ക് കെട്ടിടം പണിയാന്‍ പഞ്ചായത്തിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിയില്‍ പറയുന്നത്.
ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കോടതി നിര്‍മാണ വിലക്ക് ഏര്‍പ്പെടുത്തിയിരുന്ന പ്രദേശത്ത് കെട്ടിടം പണിയാന്‍ പഞ്ചായത്തിന് അധികാരം ആര് നല്കിയിയെന്നും ഹര്‍ജി പരിഗണിക്കവേ ഡിവിഷന് ബെഞ്ച് ചോദിച്ചു.
കൂടാതെ പഞ്ചായത്ത് സെക്രട്ടറി, പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് അംഗം, എംഎല്‍എ എസ്. രാജേന്ദ്രന് എന്നിവര്‍ക്ക് നോട്ടീല് അയയ്ക്കാനും ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു. അതിനിടെ പ്രദേശത്ത് നിര്‍മാണം വിലക്കിയിരുന്നതായും പണികള്‍ ശ്രദ്ധയില്‍ പെട്ടപ്പോള്‍ സ്റ്റോപ് മെമ്മോ നല്‍കിയിരുന്നെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. സ്വകാര്യ വ്യക്തി നല്കിയ ഹര്‍ജിക്കൊപ്പം സര്‍ക്കാരിന്റെ ഈ നിലപാടും കൂടി കണക്കിലെടുത്താകും കോടതി ഇനി കേസ് പരിഗണിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: