പ്രയാഗ്രാജ്: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ പ്രയാഗ് രാജിലെ ത്രിവേണി സംഗമത്തില്‍ ആരതി നടത്തി. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, അഖില ഭാരത അഖാഡ പരിഷത് അധ്യക്ഷന്‍ മഹന്ത് നരേന്ദ്ര ഗിരി, യോഗാചാര്യന് ബാബാ രാം ദേവ് തുടങ്ങിയവരും അമിത് ഷായ്ക്കൊപ്പം ആരതിയില്‍ പങ്കെടുത്തു.
കുംഭമേളയോടനുബന്ധിച്ചുള്ള പുണ്യ സ്നാനത്തിനു ശേഷമാണ് ഇരുവരും ആരതി നടത്തിയത്. സ്വാമി അവദേശാനന്ദ ഗിരിയുടെ ആശ്രമത്തിലെത്തി സന്ന്യാസിമാരുടെ അനുഗ്രഹം വാങ്ങിയ ശേഷം അവിടെ നിന്നായിരുന്നു ഇരുവര്‍ക്കും ഭക്ഷണം. മറ്റു സന്ന്യാസിമാരോടൊപ്പം യോഗി ആദിത്യനാഥിന്റെയും കാല്‍തൊട്ട് വന്ദിച്ച ശേഷമാണ് അമിത് ഷാ ഭക്ഷണം കഴിച്ചത്.
നാലു മണിക്കൂറോളം കുംഭമേളയിലെ വിവിധ ആചാരങ്ങളില്‍ പങ്കെടുക്കാന്‍ അമിത് ഷാ പ്രയാഗ്രാജില് ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: