ആലപ്പുഴ: സിമന്റ് വില വര്‍ധനവില്‍ പ്രതിഷേധിച്ച് നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ 27ന് സെക്രട്ടേറിയറ്റിലേക്കും, 20ന് കളക്ട്രേറ്റുകളിലേക്കും മാര്‍ച്ചും ധര്‍ണയും നടത്തും. എണ്‍പത് രൂപയാണ് കേരളത്തില്‍ സിമന്റിന് വില വര്‍ധിച്ചത്. കേരളത്തിലാണ് സിമന്റിന് ഏറ്റവും ഉയര്‍ന്ന വിലയുള്ളത്.
പ്രളയാനന്തര നിര്‍മാണ പ്രവര്‍ത്തനങ്ങളും, ലൈഫ് പദ്ധതിയും പ്രതിസന്ധിയിലായിരിക്കുകയാണെന്ന് കേരളാ ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി പറഞ്ഞു. നിര്‍മാണ സാമഗ്രികളുടെ വില അടുത്തിടെ നാല്‍പ്പത് ശതമാനമാണ് വര്‍ധിച്ചതെന്ന് പ്രൈവറ്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് പ്രസിഡന്റ് ജെ. രഘുകുമാര്‍ പറഞ്ഞു.
നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ബില്ലുകള്‍ക്ക് നിലവില്‍ ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. നിയന്ത്രണം പിന്‍വലിച്ചില്ലെങ്കില്‍ മാര്‍ച്ച് 31നകം പൂര്‍ത്തീകരിക്കേണ്ട നിരവധി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: