തൃശൂര്‍: സംസ്ഥാന സര്‍ക്കാര്‍ മുന്‍വര്‍ഷങ്ങളില്‍ പട്ടികജാതി ക്ഷേമത്തിന് അനുവദിച്ച തുകയില്‍ 612.51 കോടി രൂപ ചെലവഴിച്ചില്ലെന്നും മന്ത്രി എ.കെ. ബാലന് ഇതിന് മറുപടി പറയണമെന്നും പട്ടികജാതി മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് ആവശ്യപ്പെട്ടു.
അതേസമയം പണമില്ലെന്ന കാരണത്താല്‍ നിരവധി പട്ടികജാതി പദ്ധതികളില്‍ ഗുണഭോക്താക്കള്‍ക്ക് ധനസഹായം നല്‍കിയിട്ടില്ല. പ്ലസ്ടു, ഡിഗ്രി, ഉന്നത വിദ്യാഭ്യാസ കോഴ്സുകള്‍ക്കുള്ള സ്റ്റൈപ്പന്‍ഡ് പത്തു മാസത്തിലേറെയായി മുടങ്ങിയിട്ട്. പഠന മുറി പദ്ധതിയും ഫണ്ടില്ലെന്ന കാരണത്താല്‍ മുടങ്ങി. ഭവനരഹിതരായ പട്ടികജാതിക്കാരുടെ വീട് നിര്‍മാണം സര്‍ക്കാര്‍ പണം നല്കാത്തതിനാല് പാതി വഴിയില്‍ മുടങ്ങിക്കിടക്കുകയാണ്. ഫണ്ട് പാഴാക്കിയതിന് വകുപ്പ് മന്ത്രി എ.കെ. ബാലന് മാപ്പ് പറയണം. ബാലനില്‍ നിന്നും പട്ടികജാതി വികസന വകുപ്പ് മാറ്റണമെന്നും ഷാജുമോന്‍ ആവശ്യപ്പെട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക: