തൊടുപുഴ: മൂന്നാറിലെ വിവാദ കെട്ടിട നിര്‍മാണ വിഷയത്തില്‍ സിപിഎമ്മിനും സര്‍ക്കാരിനും മാനക്കേടുണ്ടാക്കിയ ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രനെ തരംതാഴ്ത്താന്‍ സാധ്യത. ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഏരിയ കമ്മിറ്റിയിലേക്ക് തരം താഴ്ത്തി നടപടി അവസാനിപ്പിക്കാനാണ് പാര്‍ട്ടി തലത്തില്‍ നീക്കം.
പരസ്യമായി മാപ്പ് പറയിച്ച് നടപടി ഒതുക്കാനായിരുന്നു ജില്ലാ കമ്മിറ്റിയുടെ ആദ്യ തീരുമാനം. ഇന്നലത്തെ ഹൈക്കോടതി സ്റ്റേക്കു പിന്നാലെയാണ് വിഷയത്തില്‍ വീണ്ടും ചര്‍ച്ച മുറുകിയത്. അതേസമയം തെരഞ്ഞൈടുപ്പ് അടുത്ത് നില്ക്കുന്നതിനാല് തല്ക്കാലം ശാസിച്ച ശേഷം കോടതി വിധി വരുന്നത് വരെ മറ്റ് നടപടികള്‍ എടുക്കരുതെന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: