നാഗ്പ്പൂര്‍: റെസ്റ്റ് ഓഫ് ഇന്ത്യക്കെതിരായ ഇറാനി കപ്പില്‍ രഞ്ജിട്രോഫി ചാമ്പ്യന്മാരായ വിദര്‍ഭ പൊരുതുന്നു. റെസ്റ്റ് ഓഫ് ഇന്ത്യയുടെ 330 റണ്‍സിന് മറുപടി പറയുന്ന വിദര്‍ഭ രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സിലെത്തി നില്‍്ക്കുകയാണ്. നാല് വിക്കറ്റ് ശേഷിക്കെ റെസ്റ്റ് ഓഫ് ഇന്ത്യയുടെ സ്കോറിനൊപ്പം എത്താന്‍ ഇനി 85 റണ്‍സ് കൂടിവേണം.
സ്റ്റമ്പെടുക്കുമ്പോള്‍ അര്‍ധ സെഞ്ചുറി കുറിച്ച അക്ഷയ് വാഡ്ക്കര്‍ പുറത്താകാതെ നില്ക്കുന്നു. പതിനഞ്ച് റണ്‍സെടുത്ത കര്നേവറാണ് അക്ഷയിന് കൂട്ട്. അക്ഷയ് 96 പന്തില്‍ ഒമ്പത് ബൗണ്ടറികളുടെ പിന്‍ബലത്തിലാണ് അമ്പത് റണ്‍സ് എടുത്തത്.
ഓപ്പണര്‍ സഞ്ജയും മധ്യനിര ബാറ്റ്സ്മാന് ഗണേഷ് സതീഷും മികവു് കാട്ടി. അഞ്ജയ് 65 റണ്‍സ് കുറിച്ച് ടോപ്പ്് സ്കോററായി. 166 പന്ത് നേരിട്ട സഞ്ജയ് ഒമ്പത് ബൗണ്ടറിയടിച്ചു. ഗണേഷ് സതീഷ് 48 റണ്‍സ് എടുത്തു. 105 പന്തില്‍ നാല് ഫോറും ഒരു സിക്സറും അടിച്ചു.
ക്യാപ്റ്റന്‍ ഫസല്‍ 27 റണ്‍സിന് കീഴടങ്ങി. ടൈഡ് പതിനഞ്ച് റണ്‍സിനും കാലേ ഒരു റണ്‍സിനും പുറത്തായി. സര്‍വാതെ പതിനെട്ട് റണ്‍സുമായി മടങ്ങി.
റെസ്റ്റ് ഓഫ് ഇന്ത്യക്കുവേണ്ടി കെ. ഗൗതവും ധര്‍മ്മേന്ദ്ര സിങ് ജഡേജയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഗൗതം പത്ത് ഓവറില്‍ 33 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ ജജേ 27 ഓവറില്‍ 66 റണ്‍സ് വഴങ്ങി. രാജ്പുത്തിനും ചഹറിനും ഓരോ വിക്കറ്റ് ലഭിച്ചു.
സ്കോര്‍: റെസ്റ്റ് ഓഫ് ഇന്ത്യ: 330, വിദര്‍ഭ ആറു വിക്കറ്റിന് 245.
പ്രതികരിക്കാൻ ഇവിടെ എഴുതുക: