സെന്റ് ലൂസിയ: വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിന് ആശ്വാസ ജയം. മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് 232 റണ്‍സിന് വിന്‍ഡീസിനെ പരാജയപ്പെടുത്തി. ആദ്യ രണ്ട് ടെസ്റ്റും വിജയിച്ച വിന്‍ഡീസ് 2-1 ന് പരമ്പര സ്വന്തമാക്കി. പത്ത് വര്‍ഷത്തിനു ശേഷം ഇതാദ്യമായാണ് വിന്‍ഡീസ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നേടുന്നത്.
485 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ പിടിച്ച വിന്‍ഡീസ് നാലാം ദിനത്തില്‍ 252 റണ്‍സിന് ഓള് ഔട്ടായി. റോസ്റ്റണ്‍ ചെയ്സ് സെഞ്ചുറി(102) നേടിയെങ്കിലും വിന്‍ഡീസിന് വിജയം എത്തിപ്പിടിക്കാനായില്ല. മൂന്ന് വിക്കറ്റിന് പതിനാല് റണ്‍സെന്ന നിലയിലാണ് വിന്‍ഡീസ് നാലാം ദിനം കളി തുടങ്ങിയത്. ചെയ്സ് ഒഴികെ മറ്റാര്‍ക്കും വലിയ സ്കോര്‍ കണ്ടെത്താന്‍ സാധിക്കാഞ്ഞതോടെ തോല്‍വി സമ്മതിക്കുകയായിരുന്നു. ഫാസ്റ്റ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്സണും സ്പിന്നര്‍ മോയിന്‍ അലിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. രണ്ട് ഇന്നിങ്സുകളില്‍നിന്നുമായി ആറു വിക്കറ്റ് വീഴ്ത്തിയ മാര്‍ക് വുഡാണ് കളിയിലെ താരം. കെമാര്‍ റോച്ച് പരമ്പരയുടെ താരമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: