ആലുവ : പെരിയാറില്‍ നിന്ന് കരിങ്കല്ല് കെട്ടിത്താഴ്ത്തിയ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വ്യാപിപ്പിക്കുന്നു. പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ മൃതദേഹത്തില്‍ മുറിവുകളോ മറ്റ് ചതവുകളോ ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ യുവതിയുടെ മുഖത്തോ കഴുതിതിലോ ബലം പ്രയോഗിച്ചാണോ വായില്‍ തുണി തിരുകിക്കയറ്റിയാണോ ശ്വാസം മുട്ടിച്ചതെന്ന് സ്ഥിരീകരിക്കാന്‍ കൂടുതല്‍ പരിശോധന ആവശ്യമാണെന്ന് അന്വേഷണ സംഘം അറിയിച്ചു. ഒരു ചുരിദാറിന്റെ പാന്റ് മുഴുവന്‍ യുവതിയുടെ വായില്‍ തള്ളിക്കയറ്റിയ നിലയില്‍ ആയിരുന്നു. ഇതി ബലപ്രയോഗത്തിനിടെ നിശബ്ദയാകാന്‍ ചെയ്തതാണോയെന്നും സംശയിക്കുന്നുണ്ട്.
പോസ്റ്റുമോര്‍ട്ടത്തിനു മുമ്പായി എക്സറേയെടുത്തെങ്കിലും മൃതദേഹത്തിന്റെ അസ്തികള്‍ക്ക് യാതൊരു വിധത്തിലുമുള്ള ഒടിവോ ചതവോ ഉണ്ടായിരുന്നില്ല.
അതേസമയം കൊല്ലപ്പെട്ടത് അന്യസംസ്ഥാനക്കാരിയാണോയെന്നും പോലീസ് സംശയിക്കുന്നുണ്ട്.
ചൊവ്വാഴ്ച രാവിലെ വൈകീട്ട് ഏഴ് മണിയോടെയാണ് ആലുവ യുസി കോളേജിന് സമീപം വിന്‍സിഷ്യന്‍ സെമിനാരി കുളിക്കടവില്‍ നിന്ന് മൃതദേഹം കണ്ടെടുത്തത്. പുതപ്പില്‍ പൊതിഞ്ഞ് പ്ലാസ്റ്റിക് കയറുപയോഗിച്ച് കല്ലില്‍ കെട്ടി താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം. രണ്ടുദിവസത്തെ പഴക്കം ചെന്ന് അഴുകിത്തുടങ്ങിയ ശരീരം പോലീസ് സര്ജന് എ.കെ. ഉന്മാഷിന്റെ നേതൃത്വത്തിലാണ് പോസ്റ്റ്മോര്‍ട്ടം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: