കൊച്ചി : കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടങ്ങള്‍ എഴുതി തള്ളാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ വര്‍ഷങ്ങളായി ഉയര്‍ത്തിയ ആവശ്യമായിരുന്നു ഇത്.
കൂടാതെ കടങ്ങള്‍ എഴുതി തള്ളണം സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായങ്ങള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ദുരിത ബാധിതര്‍ അടുത്തിടെ സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കടങ്ങള്‍ എഴുതി തള്ളാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.
ദുരിത ബാധിതരുടെ 50,000 മുതല്‍ മൂന്ന് ലക്ഷം രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതി തള്ളാനാണ് നിലവില്‍ തീരുമാനമായിരിക്കുന്നത്. ഇതിനായി 4,39,41,274 രൂപ സാമൂഹ്യ നീതി വകുപ്പ് അനുവദിച്ചതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. 50,000നും മൂന്നു ലക്ഷത്തിനും ഇടയിലുള്ള 455 കട ബാധ്യതകളാണ് എഴുതിത്തള്ളുന്നതെന്ന് കാസര്‍ഗോട് ജില്ലാ കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: