ന്യൂദല്‍ഹി : ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിച്ച് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും സുപ്രീംകോടതിയില്‍. ശബരിമലയില്‍ അഞ്ചിനും അമ്പതിനും ഇടയിലുള്ള സ്ത്രീകള്‍ക്കുള്ള വിലക്ക് ശബരിമല ക്ഷേത്രത്തിലെം അവിഭാജ്യ ആചാരമല്ലെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു.
യുവതികള്‍ക്ക് പ്രവേശനത്തിന് അനുമതി നല്കിയ സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്ന ഹര്‍ജിയില്‍ എഴുതി നല്കിയ വാദത്തിലാണ് സര്‍ക്കാര്‍ ഇത്തരം നിലപാടുകള്‍ കോടതിയെ അറിയിച്ചത്. യുവതികളുടെ സാന്നിധ്യം അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ലെന്നും ഈ വാദം സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്നതാണെന്നും സര്‍ക്കാര്‍ കോടതിയില്‍ എഴുതി നല്കി.
യുവതികള്‍ എത്തുന്നത് ബ്രഹ്മചര്യത്തെ ബാധിക്കുമെന്ന വാദം സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്നതാണ്. നൂറുകണക്കിന് അയ്യപ്പക്ഷേത്രങ്ങളില്‍ യുവതികള്‍ക്ക് പ്രവേശിക്കാം. യുവതികള്‍ക്ക് വിലക്കുള്ളത് ശബരിമലയില്‍ മാത്രമാണ്. ആചാരപരമായ ഒരു സമ്പദായത്തിനും ഭരണഘടന പരിരക്ഷ നല്‍കുന്നില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ എഴുതി നല്കിയ വാദത്തില്‍ പറയുന്നുണ്ട്. ബുധനാഴ്ചയാണ് സര്‍ക്കാര്‍ വാദം എഴുതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: