തിരുവനന്തപുരം തൊളിക്കോട് മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമി പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ രഹസ്യമൊഴി പുറത്ത്. ശിശുക്ഷേമ സമിതി നടത്തിയ കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി പീഡന സംഭവം തുറന്ന് പറഞ്ഞത്. വൈദ്യ പരിശോധനയിലും പീഡനം നടന്നെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ആളൊഴിഞ്ഞ സ്ഥലത്ത് മനപ്പൂര്‍വ്വം കൊണ്ടുപോകുകയായിരുന്നുവെന്ന് പെണ്‍കുട്ടി നല്കിയ മൊഴിയില്‍ പറയുന്നുണ്ട്. പെണ്‍കുട്ടിയുടെ മൊഴിയെടുക്കാന്‍ നേരത്തേ പോലീസ് അനുമതി തേടിയിരുന്നു. പോക്സോ നിയമപ്രകാരം ഇമാമിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇയാള്‍ ഇപ്പോഴും ഒളിവിലാണ്.
സ്കൂളില്‍ നിന്ന് മടങ്ങിവരികയായിരുന്ന പെണ്‍കുട്ടിയെ കാറില്‍ വനമേഖലയില്‍ എത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു ആരോപണം ഉയര്‍ന്നത്. പേപ്പാറ വനത്തോട് ചേര്‍ന്ന് ഇമാമിന്റെ കാറില്‍ പെണ്‍കുട്ടിയെ കണ്ടതോടെ നാട്ടുകാരിയായ പെണ്‍കുട്ടിയാണ് വിവരം കൈമാറിയത്.
തുടര്‍ന്ന് തൊഴിലുറപ്പ് സ്ത്രീകള്‍ വാഹനം തടയുകയും ചെയ്തു. സംഭവത്തില്‍ ആരോപണം ഉയര്‍ന്നതോടെ ഇമാംമ്സ് കൗണ്‍സില്‍ സംസ്ഥാന സമിതി അംഗമായിരുന്ന ഇമാമിനെ തല്‍,സ്ഥനത്ത് നിന്ന് പുറത്താക്കിയിരുന്നു.
അതിനിടെ സിപിഎം രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുകയാണെന്നും തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും ആരോപിച്ച് ഇമാം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. എസ്ഡിപിഐ വേദിയില്‍ സംസാരിച്ചതിന് സിപിഎമ്മിന് വിരോധമുണ്ട്. ഇതാണ് കള്ളക്കേസില്‍ കുടുക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും ജാമ്യാപേക്ഷയില്‍ ഇമാം പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: