ഇടുക്കി: സബ് കളക്ടര്‍ രേണുരാജിനെ അപമാനിച്ച സംഭവത്തില്‍ ദേവികുളം എംഎല്‍എ എസ്.രാജേന്ദ്രനെതിരെ അച്ചടക്കനടപടി. സിപിഎം ഇടുക്കി ജില്ലാകമ്മിറ്റി എസ്.രാജേന്ദ്രനെ ശാസിച്ചു. പരസ്യ പ്രതികരണങ്ങള്‍ക്ക് എംഎല്‍എയ്ക്ക് വിലക്കും ഏര്‍പ്പെടുത്തി. അച്ചടക്ക നടപടികള്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കോടിയേരി ബാലകൃഷ്ണന് സ്ഥിരീകരിച്ചു.
സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ച എസ്.രാജേന്ദ്രന് പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. എംഎല്‍എയുടെ പരാമര്‍ശങ്ങള്‍ വിവാദമായപ്പോള്‍ തന്നെ വിഷയത്തെ കുറിച്ച് പഠിച്ച ശേഷം നടപടിയെടുക്കുമെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രന് പറഞ്ഞിരുന്നു. മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐയും റവന്യു മന്ത്രി ചന്ദ്രശേഖരനും എംഎല്‍എയ്ക്ക് എതിരെ രംഗത്ത് വന്നിരുന്നു
സ്ത്രീ ശാക്തീകരണവും നവോത്ഥാനവും ഉദ്യോഗസ്ഥരുടെ സ്വാതന്ത്ര്യവുമൊക്കെ വാതോരാതെ പ്രസംഗിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. അതിനിടിയില്‍ ഒരു പാര്‍ട്ടി നേതാവ് തന്നെ സ്ത്രീത്വത്തെ അപമാനിച്ച് സംസാരിച്ചതോടെയാണ് പാര്‍ട്ടി നേതൃത്വം വെട്ടിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: