ന്യൂദല്‍ഹി : അനില്‍ അംബാനിക്ക് ഇളവ് നല്‍കിയെന്ന് സുപ്രീം കോടതി വെബ്സൈറ്റില്‍ തെറ്റായി നല്‍കിയതിന് രണ്ട് ഉദ്യോഗസ്ഥരെ ചീഫ് ജസ്റ്റിസ് പിരിച്ചുവിട്ടു. ജസ്റ്റിസുമാരായ റോഹിങ്ടണ്‍ നരിമാന്, വിനീത് ശരണ്‍ എന്നിവര്‍ അടങ്ങിയ ഡിവിഷന് ബെഞ്ച് കോടതിയലക്ഷ്യത്തിന് അനില്‍ അംബാനിയോട് നേരിട്ട് ഹാജരാകാന്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ അന്ന് വൈകീട്ട് വെബ്സൈറ്റില്‍ ഇത് നല്കിയപ്പോള് അനില്‍ അംബാനിക്ക് ഇളവ് നല്കി എന്നാണ് ചേര്‍ത്തത്. ഉത്തരവില്‍ മാറ്റം വരുത്തിയെന്ന് ആരോപിച്ചാണ് രണ്ട് ഉദ്യോഗസ്ഥരെ ഗൊഗോയ് ബുധനാഴ് അര്‍ധരാത്രി തന്നെ പിരിച്ചുവിട്ടത്.
കോര്ട്മാസ്റ്റര്മാരായ മാനവ് ശര്‍മ്മ, തപന്‍ കുമാര്‍ ചക്രവര്‍ത്തി എന്നിവരെയാണ് ചീഫ് ജസ്റ്റിസ് പിരിച്ചുവിട്ടത്. തെറ്റായി നല്‍കിയതിനെതിരെ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് അന്വേഷണം നടത്തുകയും, അംബാനിക്ക് അനുകൂലമായ ഉത്തരവ് അപ്ലോഡ് ചെയ്തത് അനധികൃത ഇടപെടല്‍ മൂലമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
ഭരണഘടന അനുച്ഛേദം വ്യവസ്ഥ ചെയ്യുന്ന പ്രത്യേക അധികാരം ഉപയോഗിച്ചാണ് ചീഫ് ജസ്റ്റിസ് ഗൊഗോയ് ഉദ്യോഗസ്ഥരുടെ പിരിച്ചുവിടല്‍ ഉത്തരവില്‍ ഇന്നലെ രാത്രി തീരുമാനം എടുത്തത്. അച്ചടക്ക നടപടിയുടെ ഭാഗമായി സുപ്രീംകോടതി ചട്ടം 11(13) പ്രകാരം ജീവനക്കാരെ പിരിച്ചുവിടാന്‍ സുപ്രീംകോടതിക്ക് അധികാരമുണ്ട്. ഉത്തരവില്‍ തിരിമറി നടത്തിയ വിഷയത്തില്‍ ചില അഭിഭാഷകര്‍ക്കെതിരേയും അന്വേഷണം നടക്കുന്നതായും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: