പൂനെ : ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡിന്റെ(എച്ച്എഎല്‍) വിമാനങ്ങള്‍ പറക്കലിനിടെ തകര്‍ന്ന് വീഴുന്ന അവസ്ഥയാണ്. അതുകൊണ്ടുതന്നെ വ്യോമസേനയുടെ കരുത്ത് വര്‍ധിപ്പിക്കാന്‍ റഫാല്‍ വിമാനങ്ങള്‍ അത്യാവശ്യമാണെന്ന് കേന്ദ്രമന്ത്രി ജനറല്‍ വി.കെ. സിങ്. പൂനെയില്‍ റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനിടെയായിരുന്നു കേന്ദ്രമന്ത്രിയുടെ ഈ പരാമര്‍ശം.
സര്‍്ക്കാര്‍ സ്ഥാപനമായ എച്ച്എഎല്ലിന്റെ അവസ്ഥ വളരെ പരിതാപകരമാണ്. നമ്മുടെ രണ്ട് പൈലറ്റുമാരാണ് അടുത്തിടെ എച്ച്എഎല്‍ വിമാനം തകര്‍ന്ന് അപകടത്തില്‍ മരിച്ചത്. വിമാനത്തിന്റെ ഭാഗങ്ങള്‍ റണ്‍വേയില്‍ കൊഴിഞ്ഞു വീഴുന്ന അവസ്ഥയാണ് നിലവില്‍ ഉള്ളത്. മറ്റുള്ളവര്‍ പുതിയ പദ്ധതികള്‍ വികസിപ്പിക്കുമ്പോള്‍ എച്ച്എഎല്‍ മൂന്നരവര്‍ഷത്തോളം പിന്നിലായാണ് സഞ്ചരിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
റഫാല്‍ ഇടപാടില്‍ അനില്‍ അംബാനിക്ക് മോദി സര്‍ക്കാര്‍ ഒത്താശ ചെയ്തെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാല്‍ ഇതൊരു ഫ്രഞ്ച് കമ്പനിയുമായുള്ള കരാറാണ്. ഓഫ്സെറ്റ് കമ്പനിയെ തീരുമാനിക്കുന്നത് അവരാണ്. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന അവര്‍ എങ്ങനെയാണ് നിലവാരമില്ലാത്ത എച്ച്എഎല്ലിനെ ഓഫ്സെറ്റ് കമ്പനിയായി തിരഞ്ഞെടുക്കുക. പ്രതിപക്ഷം ആരോപിക്കുന്നതുപോലെ കേന്ദ്രസര്‍ക്കാരല്ല ഓഫ്സെറ്റ് കമ്പനിയെ തീരുമാനിച്ചതെന്നും വി.കെ. സിങ് അറിയിച്ചു.
ദേശീയ സുരക്ഷയെ ബാധിക്കുന്ന ഇത്തരം വിഷയങ്ങള്‍ രാഷ്ട്രീയവല്‍ക്കരികരുതെന്നും കരാര്‍ പ്രകാരമുള്ള 36 റഫാല്‍ വിമാനങ്ങള്‍ സ്വന്തമാക്കിയില്ലെങ്കില്‍ വ്യോമസേനയ്ക്ക് വേണ്ടത്ര കരുത്താര്‍ജ്ജിക്കാന്‍ സാധിക്കില്ല. ഇക്കാര്യത്തില്‍ പരസ്പരം പഴിചാരിയാല്‍ രാജ്യത്തിന്റെ പ്രതിരോധമേഖലയ്ക്ക് വന്‍ നഷ്ടം സംഭവിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: