അഞ്ചല്‍: തടിക്കാട് മുസ്ലീം ജമാഅത്തിലെ മാമൂട്ടില്‍ വീട്ടില്‍ എം.എ റഹീമിനും കുടുംബത്തിനുമെതിരേ മഹല്ല് കമ്മിറ്റി ഏര്‍പ്പെടുത്തിയ അഞ്ചു വര്‍ഷത്തെ നിസ്സഹകരണം അനിസ്ലാമികവും ഭരണഘടനാവിരുദ്ധവും വഖഫ് നിയമങ്ങള്‍ക്ക് എതിരുമാണെന്ന് കൊല്ലം വഖഫ് ട്രിബ്യൂണല്‍ .
തടിക്കാട് മഹല്ലിന്റെ നേതൃത്വത്തില്‍ ഖുതുബ പാറയില്‍ നടത്തുന്ന നേര്‍ച്ചയും മറ്റ് പരിപാടികളും പ്രവാചകാധ്യാപനങ്ങളുടെ ലംഘനമാണെന്ന് പ്രവാചക വചനങ്ങള്‍ ഉദ്ധരിച്ചു കൊണ്ട് തുറന്ന കത്ത് പ്രസിദ്ധീകരിച്ചതിന്റെ പേരിലാണ് റഹീമിനും കുടുംബത്തിനുമെതിരേ അഞ്ച് വര്‍ഷത്തെ നിസ്സഹകരണം പ്രഖ്യാപിച്ചത്. ഇത് ചോദ്യം ചെയ്തു കൊണ്ട് വഖഫ് ട്രിബ്യൂണല്‍ മുമ്പാകെ റഹീം ഫയല്‍ ചെയ്ത കേസിലാണ് സുപ്രധാനമായ വിധിയുണ്ടായത്.
ജമാഅത്തിലെ ഒരംഗത്തിനെതിരേയും നടപടിയെടുക്കുവാന്‍ മഹല്ല് കമ്മിറ്റിക്ക് യാതൊരുവിധ അധികാരവുമില്ലെന്ന് വിധിയില്‍ പറയുന്നു. റഹീമിനും കുടുംബത്തിനുമെതിരേയുള്ള നിസ്സഹകരണം നിയമവിരുദ്ധവും മനുഷ്യാവകാശ ലംഘനവുമായതിനാല് നിലനില്‍ക്കുന്നതല്ലന്നും പതിനാല് പേജ് വരുന്ന വിധിന്യായത്തിലൂടെ ട്രിബ്യൂണല്‍ വ്യക്തമാക്കി.
ട്രിബ്യൂണല്‍ വിധി വിശദമാക്കുന്നതിന് വിളിച്ച് ചേര്‍ത്ത പത്രസമ്മേളനത്തില്‍, വെള്ളിയാഴ്ച ജും ആ സമയത്ത് റഹീമിനെ അപകീര്‍ത്തിപ്പെടുത്തി സംസാരിക്കുന്ന ഓഡിയോയും കേള്‍പ്പിക്കുകയുണ്ടായി. ഇതിനെതിരേ പുനലൂര്‍ മുന്‍സിഫ് കോടതിയില്‍ കേസ്സ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും റഹീം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: