ഗൂഢലക്ഷ്യത്തോടെ ആണെങ്കിലും വിജയന് ലോകത്താകമാനം ശരണമന്ത്രധ്വനികള്‍ മുഴക്കി, ഭക്തജനങ്ങളില്‍ ഉറങ്ങിക്കിടന്ന ഭക്തി ശരണംവിളികളാല്‍ പുറത്തുകൊണ്ടുവന്നു. ശബരിമല വൃതാനുഷ്ഠാനങ്ങളും ഐതിഹ്യവും ജനങ്ങളില്‍ എത്തിച്ചു. പല ആശ്രമങ്ങളിലും ഒതുങ്ങികൂടിയ സന്യാസിശ്രേഷ്ഠരെ ഒരു വേദിയില്‍ അണിനിരത്തി ഭക്തജനങ്ങള്‍ക്ക് സായൂജ്യമേകാന്‍ അവസരമൊരുക്കി. ഇതില്പരം ഒരുപുണ്യം ആര്‍ക്ക് ചെയ്യാന്കഴിയും. ഭക്തര്‍ക്കില്ലാത്ത അയ്യപ്പഭക്തി മറ്റൊരുരൂപത്തില്‍ പ്രദര്‍ശിപ്പിച്ചു. ഊണിലും ഉറക്കത്തിലും ശബരിമല മാത്രമായി. തുലാമാസ പൂജയ്ക്കുശേഷം മറ്റൊരു ചിന്തയും ഉണ്ടായില്ല. ഹിന്ദുസംഗമം നടത്തി കേരളഭൂമിയെ ധന്യമാക്കാന്‍ അവസരം സൃഷ്ടിച്ച വിജയാ, നിങ്ങള്‍ അജയനാണ്. കേരള ജനത എന്നും എക്കാലവും നിങ്ങളെ ഓര്‍ക്കും. മാരീച രീതിയിലെങ്കിലും സ്ത്രീകളെ ശബരിമല കയറ്റിയതില്‍.
ഒ.പി. നമ്പീശന്, മഞ്ചേരി.
കേരളം തിരിച്ചെത്തും, പൂര്‍വ്വാധികം ശക്തിയോടെ
സന്തോഷ് ട്രോഫിയില്‍ ആദ്യറൗണ്ടില്‍ തന്നെ പുറത്തായ കേരളത്തിനു ആശ്വസിക്കാനുള്ള വകയുണ്ട്. കഴിഞ്ഞകൊല്ലത്തെ ചാമ്പ്യന്മാരായ കേരളം പുറത്തുപോയി. 2014 ലെ ലോകകപ്പ് ചാമ്പ്യന്മാരായ ജര്‍മ്മനി ഇത്തവണ 2018 ലെ റഷ്യന്‍ ലോകകപ്പില്‍ ആദ്യറൗണ്ടില്‍ തോറ്റുപുറത്തുപോകേണ്ടിവന്നു. സമാനമായ അവസ്ഥതന്നെയാണ് കേരളത്തിന്റേതെന്ന് പറയാം. രണ്ടുപരാജയവും ഒരു വിജയവും നേടിയ ജര്‍മ്മനിക്ക് അടുത്ത റൗണ്ടിലേക്ക് മുന്നേറാനായില്ല. അതുപോലെ കേരളം രണ്ടു സമനിലയും ഒരു തോല്‍വിയും ഏറ്റുവാങ്ങി പുറത്തായി. കേരളത്തിന്റെ ടീം സെലക്ഷനിലെ അപാകതയും കോച്ചിങ്ങിന്റെ പോരായ്മയും ടീമിന്റെ പതനത്തിനിടയാക്കി. അടുത്ത കൊല്ലത്തെ സന്തോഷ് ട്രോഫിയില്‍ വെന്നിക്കൊടി പാറിക്കാനുളള അവസരം കേരളത്തിന് ലഭിക്കട്ടെ.
-ഒപിഎസ് മേനോന്, ചിറ്റൂര്‍, പാലക്കാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: