ന്യൂദല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന സ്വച്ഛ് ഭാരത് പദ്ധതി ഗംഭീരമെന്ന് നൈജീരിയന്‍ ജലവിഭവ മന്ത്രി സുലൈമാന്‍ എച്ച്. അദാമു. ഇന്ത്യയില്‍ നടപ്പാക്കുന്ന പദ്ധതി വളരെ മികച്ചതാണ്, ഇത് നൈജീരിയയിലും നടപ്പാക്കും, അദ്ദേഹം പറഞ്ഞു. വെളിയിട വിസര്‍ജനം ഇല്ലാതാക്കാന്‍ തങ്ങള്‍ നടപ്പാക്കുന്ന പദ്ധതി സ്വച്ഛ് ഭാരത് മിഷന് മോഡല്‍ പ്രകാരമാക്കി പരിഷ്ക്കരിക്കും. ഇത് എങ്ങനെ അവിടെ നടപ്പാക്കാന്‍ കഴിയുമെന്ന് നൈജീരിയന്‍ ഉദ്യോഗസ്ഥര്‍ ഇന്ത്യയില്‍ നിന്ന് പഠിക്കും. സുലൈമാന്‍ എച്ച്. അദാമു ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്കിയ കുറിപ്പില്‍ പറഞ്ഞു.
സ്വച്ഛ് ഭാരത് മിഷന് ലോകത്തിന് മാതൃകയാണ്. ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തിയും അനുയോജ്യമായ തന്ത്രങ്ങളും ജനങ്ങളുടെ പിന്തുണയും വിഭവങ്ങളുടെ കൃത്യമായ ഉപയോഗവും ഉണ്ടെങ്കില്‍ ഇത്തരം പദ്ധതി എങ്ങനെ വിജയിപ്പിക്കാന്‍ കഴിയും എന്നതിന് മാതൃകയാണ് സ്വച്ഛ് ഭാരത്. ഈ പദ്ധതി തുടങ്ങിയതോടെ ഇന്ത്യയിലെ വെളിയിട വിസര്‍ജനം വന്‍തോതില്‍ കുറഞ്ഞു.
2018 ഒക്ടോബറില്‍ നടന്ന മഹാത്മാഗാന്ധി അന്താരാഷ്ട്ര ശുചിത്വ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചപ്പോള്‍ തന്നെ നൈജീരിയന്‍ സംഘത്തെ ഇന്ത്യയിലേക്ക് അയക്കാന്‍ തീരുമാനിച്ചിരുന്നു. ഈ പരിപാടിയില്‍ പങ്കെടുത്തതോടെ സ്വച്ഛ്ഭാരത് പദ്ധതി മനസ്സിലാക്കാന്‍ കഴിഞ്ഞു. ചുരുങ്ങിയ സമയം കൊണ്ടാണ് സ്വച്ഛ്ഭാരത് ഇന്ത്യയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നത്. ഞാന്‍ അമ്പരന്നുപോയി, അദാമു എഴുതി. പൊതുഭരണം, ജലദൗര്‍ലഭ്യം, ശുചിത്വം തുടങ്ങിയ കാര്യങ്ങളില്‍ രണ്ടു രാജ്യങ്ങളും തമ്മില്‍ വലിയ സാമ്യതകളുണ്ട്. സ്വച്ഛ് ഭാരതോടെ ഇന്ത്യയിലെ വെളിയിട വിസര്‍ജനം വന്‍തോതില്‍ കുറഞ്ഞു. നൈജീരിയ അഭിമുഖീകരിക്കുന്ന വലിയ വെല്ലുവിളിയും ഇതേ പ്രശ്നമാണ്, അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: