ആലപ്പുഴ: സംസ്ഥാനം നേരിടുന്നത് കടുത്ത വൈദ്യുതിക്ഷാമം, 22,000 ദശലക്ഷം യൂണിറ്റ് വേണ്ട സ്ഥാനത്ത് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നത് കേവലം ഏഴായിരം ദശലക്ഷം യൂണിറ്റ് മാത്രമാണ്. ലോഡ്ഷെഡിങില് നിന്നം പവര്‍ കട്ടില് നിന്നും കേരളം രക്ഷപ്പെട്ടത് 25 വര്‍ഷത്തേക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങാനുള്ള കരാര്‍ ഉണ്ടാക്കിയതിനാലാണെന്ന് സര്‍ക്കാര്‍ അനുകൂല സംഘടനയായ കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന് പറയുന്നു.
വൈദ്യുതി ഉത്പാദനത്തില്‍ സ്വയംപര്യാപ്തത നേടുക എന്ന ലക്ഷ്യം കേരളത്തിന് വിദൂര സ്വപ്നമായി അവശേഷിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ അവസ്ഥ. കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോടെ പതിനയ്യായിരം കോടിയുടെ പദ്ധതികളാണ് വൈദ്യുതി വിതരണവും, ഉത്പാദനവും കാര്യക്ഷമമാക്കുന്നതിന് നടപ്പാക്കുന്നത്. ഊര്‍ജ മിഷനിലൂടെ പ്രസരണനഷ്ടം കുറയ്ക്കുന്നതിന് ട്രാന്‍സ്ഗ്രിഡ്, വിതരണമേഖല മെച്ചപ്പെടുത്തുന്നതിന് സൗരോര്‍ജ ഉത്പാദനത്തിനായി സൗര, ഉര്ജസംരക്ഷണത്തിനായി ഫിലമെന്റ് രഹിത കേരളം, സുരക്ഷയ്ക്കായി ഇ- സേഫ് തുടങ്ങിയ പദ്ധതികളാണ് നടപ്പാക്കുന്നത്.
എല്ലാ കുടുംബങ്ങള്‍ക്കും എല്‍ഇഡി ബള്‍ബ് നല്കുന്ന പദ്ധതി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു. കേരളത്തില്‍ പതിമൂന്ന് കോടി എല്‍ഇഡി ബള്‍ബ് നല്‍കുകയാണ് ലക്ഷ്യം. സൗരോര്‍ജത്തിലൂടെ ആയിരം മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുക എന്നതാണ് സൗര പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കെഎസ്ഇബിക്ക് 2.75 ലക്ഷം അപേക്ഷകള്‍ ഇതുമായി ബന്ധപ്പെട്ട് ലഭിച്ചു. ഒരു ലക്ഷം അപേക്ഷകള്‍ പ്രതീക്ഷിച്ച സ്ഥാനത്താണ് വര്‍ദ്ധിച്ച ഉപഭോക്തൃ പങ്കാളിത്തം. ഇവരുടെ വീടുകളും സ്ഥാപനങ്ങളും പരിശോധിച്ച് അനുയോജ്യമായ സൗരോര്‍ജ പദ്ധതിയാകും നടപ്പാക്കുക.
ഓഫീസേഴ്സ് അസോസിയേന്റെ ഇരുപത്തിയൊന്നാം സംസ്ഥാന സമ്മേളനം 16, 17 തീയതികളില്‍ ആലപ്പുഴയില്‍ നടക്കുമെന്ന് പ്രസിഡന്റ് ജെ. സത്യരാജ്, വര്‍ക്കിങ് പ്രസിഡന്റ് ജെ. മധുലാല്‍, ആര്. ബാബു എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: