കൊച്ചി: അയ്യപ്പ ഭക്തിപ്രസ്ഥാനം ലോകമെമ്പാടും ചലനം ഉണ്ടാക്കുകയാണെന്ന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്. ഏത് സാമൂഹ്യ നവോത്ഥാനത്തിനും ഭക്തിപ്രസ്ഥാനം വലിയ പങ്കുവഹിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ സമരകാലത്തെ ബാലഗംഗാധര തിലകന്റെ ഗണേശോത്സവവും ചൈതന്യ മഹാപ്രഭുവിന്റെ ഭക്തിനവോത്ഥാനവും മറ്റും ഉദാഹരണങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പദ്മശ്രീ സമ്മാനിതനായ സംഗീതജ്ഞന് കെ.ജി. ജയനെ ആദരിക്കുന്ന ചടങ്ങില്‍ ഉദ്ഘാടന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കേരള സാമൂഹ്യ നവോത്ഥാന സംക്രമ സന്ധ്യയിലെ സിന്ദൂരക്കുറിയാണ് ഗാനഗന്ധര്വന് കെ.ജി. ജയനെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. കെ.ജി. ജയന് സമാദരണ സഭയില്‍ വെണ്ണലമോഹന്‍, ചിലച്ചിത്രതാരങ്ങളായ ബാലചന്ദ്ര മേനോന്, ജനാര്ദ്ദനന്, മേജര്‍ രവി പങ്കെടുത്തു. കൃഷ്ണ ഗീതങ്ങളിലൂടെ പ്രശസ്തനായ കവി എസ്. രമേശന് നായരുടെ അയ്യപ്പ കീര്‍ത്തനങ്ങള്‍ ശബരിമലയ്ക്ക് ജനകീയ സ്വഭാവം വര്‍ധിപ്പിക്കാന്‍ ഏറെ സഹായിച്ചിട്ടുണ്ടെന്നു കുമ്മനം പറഞ്ഞു. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ എസ്. രമേശന്‍നായര്‍ക്ക് കൊച്ചി പൗരാവലി നല്കിയ ആദരണ ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭാഷയെ ധന്യമാക്കി, സമൂഹചിന്തയെ സമ്പന്നമാക്കി, ഭക്തിപ്രസ്ഥാനത്തെ ശക്തമാക്കിയ സാമൂഹ്യ പരിഷ്കരണത്തിനും നവോത്ഥാനത്തിനും രമേശന് നായരുടെ കവിതകള്‍ സഹായകമായെന്നും അദ്ദേഹം പറഞ്ഞു. എസ്. രമേശന് നായര്‍ ആദരണ പരിപാടിയില്‍ കരയോഗം സെക്രട്ടറി പി. രാമചന്ദ്രന്, മേയര്‍ സൗമിനി ജെയിന്, ഡോ. കെ.എസ്. രാധാകൃഷ്ണന്, കെ.എല്‍. മോഹനവര്‍മ, എം.കെ. സാനു, ഇ.എന്‍. നന്ദകുമാര്‍, സി.ജി. രാജഗോപാല്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: