വയനാട്: വസന്തകുമാര്‍ രാജ്യത്തിന് വേണ്ടി പോരാടി വീരമൃത്യു വരിച്ചതില്‍ അഭിമാനിക്കുന്നുവെന്ന് സഹോദരന് സജീവന്. ഇന്നലെ വൈകിട്ടോടെയാണ് വസന്തകുമാര്‍ കൊല്ലപ്പെട്ട വിവരം വയനാട്ടിലുള്ള വീട്ടില്‍ അറിയുന്നത്.
വാര്‍ത്ത സ്ഥിരീകരിക്കാന്‍ ദല്‍ഹിയിലെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടെങ്കിലും ബറ്റാലിയന് നമ്പര്‍ അറിയാത്തതിനാല്‍ സ്ഥിരീകരണം ഉണ്ടായിരുന്നില്ലെന്ന് സജീവന് പറഞ്ഞു. പിന്നീട് അഞ്ച് മണിയോട് കൂടിയാണ് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചതെന്ന് സജീവന് പറഞ്ഞു. അഞ്ച് ദിവസത്തെ ലീവിന് വീട്ടിലെത്തിയ ശേഷം കഴിഞ്ഞ ഒമ്പതാം തിയതിയാണ് വസന്തകുമാര്‍ തിരിച്ച് പോയത്.
ജമ്മുകശ്മീരിലെ പുല്‍വാമയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ വീരമൃത്യുവരിച്ച വയനാട് ലക്കിടി സ്വദേശിയാണ് വിവി വസന്തകുമാര്‍. 88 ാം ബെറ്റാലിയന് ഉദ്യോഗസ്ഥനായിരുന്നു. പതിനെട്ട് വര്‍ഷത്തെ സൈനിക സേവനം പൂര്‍ത്തിയാക്കിയ വസന്തകുമാര്‍ അടുത്ത രണ്ട് വര്‍ഷത്തിന് ശേഷം തിരിച്ച് വരാന്‍ ഒരുങ്ങവേയാണ് ആക്രമണത്തില്‍ വീരമൃത്യു വരിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: