ന്യൂദല്‍ഹി: കശ്മീര്‍ പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനെതിരെ ശക്തമായ നടപടികളുണ്ടാകുമെന്ന് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രി സമിതി യോഗത്തിലാണ് തീരുമാനം. പാക്കിസ്ഥാന് സ്ഥാനപതിയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിക്കും. നയതന്ത്ര സമ്മര്‍ദ്ധം കടുപ്പിക്കാനും കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.
അന്തരാഷ്ട്ര തലത്തില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള ശ്രമം നടത്തുമെന്ന് യോഗത്തിന് ശേഷം ധനമന്ത്രി അരുണ്‍ ജെയ്റ്റലി അറിയിച്ചു. ഇതിനായി വിദേശകാര്യ മന്ത്രാലയം നയതന്ത്ര നീക്കങ്ങള്‍ ആരംഭിച്ചു. ആക്രമണത്തിന് ഉത്തരവാദികളും സഹായം നല്കിയവരും വലിയ വില കൊടുക്കേണ്ടി വരും. പാക്കിസ്ഥാന് നല്‍കിയിരുന്ന സൗഹൃദരാഷ്ട്ര പദവി( മോസ്റ്റ് ഫോര്‍വേഡ് നേഷന്‍) എടുത്ത് മാറ്റിയതായും ജെയ്റ്റലി അറിയിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വാഗാ അതിര്‍ത്തി വഴിയുള്ള വ്യാപാര ബന്ധം ഇന്ത്യ അവസാനിപ്പിച്ചു.
ആഭ്യന്തര പ്രതിരോധ, വിദേശകാര്യ, ധനമന്ത്രിമാര്‍ക്കു പുറമെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും മൂന്ന് സേനാ മേധാവികളും ഐബി, റോ മേധാവികകളും ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിറ്ററി അന്റലിജന്സും പങ്കെടുത്തു.
അതേസമയം ഭീകരാക്രമണത്തില്‍ പങ്കില്ലെന്ന പാക്കിസ്ഥാന്റെ വാദം ശുദ്ധ അസംബന്ധമാണെന്ന് ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് അറിയിച്ചു, പാക്കിസ്ഥാനിലെ ഭീകരര്‍ പരസ്യമായി ഇന്ത്യയെ വെല്ലുവിളിച്ചിട്ടുണ്ടെന്നും മാലിക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: