ന്യൂദല്‍ഹി: ഇന്ത്യയ്ക്ക് നേരെ ആക്രമണം അഴിച്ചുവിട്ട പാകിസ്ഥാന് ശക്തമായ മറുപടി നല്‍കണമെന്ന് വീരമൃത്യു വരിച്ച ജവാന്റെ അച്ഛന്.
തന്റെ മൂത്തമകന് രാജ്യത്തിന് വേണ്ടി പോരാടി വീരമൃത്യു വരിച്ചതില്‍ അഭിമനമുണ്ടെന്നും തന്റെ ഇളയ മകനെയും രാജ്യത്തിന് വേണ്ടി പോരാടാനയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരരുടെ ചാവേറാക്രമണത്തിനിടെ വീരമൃത്യു വരിച്ച രത്തന്‍ ഠാക്കൂര്‍ എന്ന ജവാന്റെ അച്ഛനാണ് പാകിസ്ഥാനെതിരെ ശക്തമായി പ്രതികരിച്ചത്.
ശ്രീനഗര്‍ ഹൈവേയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ ഇന്നലെ വൈകിട്ടാണ് ഭീകരാക്രമണം ഉണ്ടായത്. 2547 ജവാന്മാരുമായി പോയ വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
78 വാഹനങ്ങളുള്‍പ്പെട്ട വ്യൂഹത്തിനുനേരെ ജയ്ഷെ ഭീകരന് ആദില്‍ അഹമ്മദ് ദര് സ്ഫോടകവസ്തു നിറച്ച എസ്.യു.വി. ഓടിച്ചുകയറ്റുകയായിരുന്നു. 350 കിലോഗ്രാം സ്ഫോടകവസ്തുക്കളാണ് അതിലുണ്ടായിരുന്നത്. ഉഗ്രസ്ഫോടനത്തില്‍ ബസ് വെറും ലോഹക്കഷണമായി മാറി. ശരീരഭാഗങ്ങള്‍ ആക്രമണസ്ഥലത്തിനു ചുറ്റും ചിതറിത്തെറിച്ചു.
സ്ഫോടനശബ്ദം 12 കിലോമീറ്റര്‍ അകലെവരെ കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. 2016-ല്‍ ഉറിയിലെ സേനാക്യാമ്ബ് ആക്രമിച്ച് 23 ജവാന്മാരെ വധിച്ച ശേഷം ജമ്മുകശ്മീരിലുണ്ടാകുന്ന ഏറ്റവും വലിയ ആള് നാശമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: