ന്യൂദല്‍ഹി : പുല്‍വാമയിലുണ്ടായ ഭീകരരാക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്മാരുടെ മൃതദേഹങ്ങള്‍ ദല്‍ഹിയില്‍ എത്തിക്കുന്നത് പ്രത്യേക വിമാനത്തില്‍. വ്യോമസേനയുടെ സി17 ഗ്ലോബ്മാസ്റ്റര് വിമാനത്തിലാണ് ജമ്മുകശ്മീരില്‍ നിന്ന് ദല്‍ഹിയില്‍ മൃതദേഹങ്ങള്‍ എത്തിക്കുക.
ഇതിനായി ഉത്തര്‍പ്രദേശ് ഹിന്ദോന്‍ എയര്‍ഫോഴ്സ് സ്റ്റേഷനില്‍ നിന്ന് പ്രത്യേക വിമാനം ശ്രീനഗറിലേക്ക് തിരിക്കും. മൃതദേഹങ്ങള്‍ ദല്‍ഹിയില്‍ എത്തിച്ചശേഷം ജവാന്മാരുടെ സംസ്ഥാനങ്ങളിലേക്ക് വിമാന മാര്‍ഗ്ഗം എത്തിക്കാനാണ് താരുമാനച്ചിരിക്കുന്നത്.
തലസ്ഥാനനഗരിയില്‍ എത്തിക്കുന്ന മൃതദേഹങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാര്‍, രാഷ്ട്രീയ പ്രമുഖര്‍ തുടങ്ങി നിരവധി ആളുകള്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കും. മരിച്ചവരില്‍ ഇതുവരെ 37 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ബാക്കിയുള്ളവ തിരിച്ചറിയാന്‍ പറ്റാത്ത സ്ഥിതിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: