ലണ്ടന്‍ : ഐഎസില്‍ ചേരാനായി രാജ്യംവിട്ട യുവതി തിരിച്ചെത്തുന്നതില്‍ ബ്രിട്ടണ് എതിര്‍പ്പ് രേഖപ്പെടുത്തി. ഐഎസിനോട് ആഭിമുഖ്യം പ്രകടിപ്പിച്ച് രാജ്യം വിട്ട ഷെമീമ ബീഗം തിരിച്ചുവരാന്‍ താത്പ്പര്യപ്പെട്ടതിനെ തുടര്‍ന്നാണ് ബ്രിട്ടന് ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്.
വിദേശത്തെ ഭീകര സംഘടനയെ പിന്തുണച്ചിരിക്കുന്നതിനാല് നിങ്ങളുടെ തിരിച്ചുവരവിനെ തടയാന്‍ മടിക്കില്ലെന്ന് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദ് അറിയിച്ചു. നിങ്ങള്‍ തിരിച്ചെത്തിയാല്‍ വിചാണ നടപടികള്‍ സ്വീകരിക്കേണ്ടി വരും. ഇവരുടെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കുകയോ രാജ്യത്തുനിന് ഒഴിവാക്കുകയോ വേണമെന്നും ജാവിദ് കൂട്ടിച്ചേര്‍ത്തു.
2015ലാണ് ഈസ്റ്റ് ലണ്ടനില്‍ നിന്ന് ഷെമീമ സിറിയയിലേക്ക് കടക്കുന്നത്. 19 വയസ്സുള്ള ഇവര്‍ ഇപ്പോള്‍ ഒമ്പത് മാസം ഗര്‍ഭിണിയാണ്. തന്റെ കുട്ടിയെ ബ്രിട്ടണില്‍ വളര്‍ത്തുന്നതിനു വേണ്ടിയാണ് ഷെമീമ ഇപ്പോള്‍ നാട്ടിലേക്ക് മടങ്ങാന്‍ ആലോചിക്കുന്നത്. മുമ്പ് രണ്ട് കുട്ടികള്‍ക്ക് ജന്മം നല്‍കിയെങ്കിലും മരിച്ചു. നിലവില്‍ സിറിയയില്‍ അഭയാര്‍ത്ഥി ക്യാമ്പിലാണ് അവര്‍ കഴിയുന്നത്.
ഷെമീമ, അമീറ അബേസ്, ഖദീജ സുല്‍ത്താന എന്നിങ്ങനെ ബെത്നാള് ഗ്രീന്‍ അക്കാദമി വിദ്യാര്‍ത്ഥികളായിരുന്ന മൂന്നു പേര് ഒരുമിച്ചാണ് സിറിയയിലേക്ക് കടന്നത്. ഇതില്‍ ഖദീജയ്ക്ക് 16 വയസ്സും ബാക്കി രണ്ടു പേര്‍ക്ക് 15 വയസ്സുമായിരുന്നു. ഇവരില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ മറ്റേയാള്‍ക്ക് എന്ത് സംഭവിച്ചുവെന്ന് അറിയില്ല.
റാഖയില്‍ എത്തിയപ്പോള്‍ ഐഎസ് വധുക്കളാവാന്‍ എത്തിയവര്‍ക്കൊപ്പം ഒരുമിച്ചാണ് താമസിച്ചിരുന്നത്. പത്തു ദിവസത്തിനുശേഷം ഇസ്ലാമിലേക്ക് മതംമാറിയ ഒരു ഡച്ചുകാരനെ തനിക്ക് വരനായി ലഭിച്ചെന്നും, പിന്നീട് ഇയാള്‍ക്കൊപ്പമാണ് താമസിച്ചതെന്നും ഇവര്‍ അറിയിച്ചു. സിറിയന്‍ പോരാളികള്‍ക്കു മുന്നില്‍ ഇവരുടെ ഭര്‍ത്താവ് കീഴടങ്ങി. ഐഎസിന്റെ അവസാന താവളമായ ബാഗൂസില്‍ നിന്ന് രക്ഷപ്പെട്ട ഷെമീമ ഇപ്പോള്‍ വടക്കന്‍ സിറിയയിലെ അഭയാര്‍ത്ഥി ക്യാമ്പിലാണ് അവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: