ശ്രീനഗര്‍ : ജമ്മു കശ്മീര്‍ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരചരമം അടഞ്ഞ ജവാന്മാരുടെ മൃതദേഹം ചുമന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്. ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബഗ് സിങ്ങും, സിആര്‍പിഎഫ് ക്യാമ്പിലെ മറ്റ് സൈനികര്‍ക്കൊപ്പം മൃതദേഹപ്പെട്ടി ചുമക്കാന്‍ കൂടി. ശ്രീനഗറിലെത്തി ഉന്നത സൈനിക വൃത്തങ്ങളുമായി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
കേന്ദ്ര സര്‍ക്കാരിനുവേണ്ടി ആഭ്യന്തരമന്ത്രി ധീര ജവാന്മാര്ക്ക് അന്ത്യോപചാരം അര്‍പ്പിച്ചു. ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കും, കരസേന വടക്കന്‍ കമാന്‍ഡ് ചീഫ് ലഫ്റ്റനന്റ് ജനറല്‍ രണ്‍ബീര്‍ സിങ്ങും സൈനികരുടെ മൃതദേഹങ്ങളില്‍ പുഷ്പചക്രം സമര്‍പ്പിച്ചു. പുല്‍വാമയില്‍ നിന്നും ബദാഗാമിലെ സിആര്‍പിഎഫ് ക്യാമ്പിലേക്കാണ് ജവാന്മാരുടെ മൃതദേഹങ്ങള്‍ ആദ്യം എത്തിച്ചത്.
അവിടെ നിന്ന് വ്യോമസേനയുടെ പ്രത്യേക വിമാനമായ സി 17 ഗ്ലോബ്മാസ്റ്ററില് മൃതദേഹങ്ങള്‍ ദല്‍ഹിയില്‍ എത്തിക്കും. അവിടെ പ്രധാനമന്ത്രിയും മന്ത്രിമാരും മറ്റ് ഉന്നത നേതാക്കളും ആദരാഞ്ജലികള്‍ അര്‍പ്പിച്ചശേഷം മൃതദേഹങ്ങള്‍ ജവാന്മാരുടെ സ്വദേശത്തേയ്ക്ക് വിമാനമാര്‍ഗ്ഗം എത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: