കൊച്ചി: കേരളത്തിലെ ബിജെപി സ്ഥാനാര്‍ഥിപ്പട്ടിക ദല്‍ഹിയില്‍നിന്ന് പാര്‍ട്ടി അധ്യക്ഷനാണ് പ്രഖ്യാപിക്കുകയെന്നും പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് സ്ഥാനാര്‍ഥികളെ നിശ്ചയിക്കാറെന്നും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന് പിള്ള പറഞ്ഞു. പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. സംസ്ഥാന ഘടകത്തോട് പട്ടിക കൊടുക്കാന്‍ നിര്‍ദേശിക്കും, അത് യഥാസമയം കൊടുക്കും.
യോഗത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവു പങ്കെടുത്തു. വി. മുരളീധരന് എംപി യോഗത്തില്‍ പങ്കെടുക്കാഞ്ഞത്, സമാനമായ യോഗം അദ്ദേഹത്തിന് തെരഞ്ഞെടുപ്പ് ചുമതലയുള്ള സംസ്ഥാനത്ത് നടക്കുന്നതിനാലാണ്. കെ. സുരേന്ദ്രന് യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനാല്‍ ആശുപത്രിയില്‍ നീരീക്ഷണത്തിലാണ്. മറിച്ചുള്ള പ്രചാരണങ്ങള്‍ തെറ്റാണ്. ശ്രീധരന് പിള്ള പറഞ്ഞു.
കശ്മീര്‍ ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ചും ബലിദാനികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനും ഗാന്ധി പ്രതിമയുടെ മുന്നില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്ന് കൈവിളക്ക് തെളിയിച്ചു. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവു, ഓ. രാജഗോപാല്‍ എംഎല്‍എ, പി.എസ്. ശ്രീധരന് പിള്ള, എ.എന്‍. രാധാകൃഷ്ണന്, ശോഭാ സുരേന്ദ്രന്, അഡ്വ. എന്‍.കെ. മോഹന്‍ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
കശ്മീര്‍ തര്‍ക്കം തീര്‍ക്കാന്‍ പാക്കിസ്ഥാന് ഭീകരത വിനിയോഗിക്കുകയാണെന്നും രാജ്യം ഒന്നിച്ചുനിന്ന് ഈ പോരാട്ടത്തില്‍ വിജയം വരിക്കണമെന്നും മുരളീധര്‍ റാവു പറഞ്ഞു. പാര്‍ട്ടികള്‍ പലതാകാം, അഭിപ്രായങ്ങള്‍ പലതാകാം, പക്ഷേ 125 കോടി ജനങ്ങള്‍ ഒറ്റക്കെട്ടായി വെല്ലുവിളികള്‍ ചെറുത്ത്, ഏകഭാരതം എന്ന യാഥാര്‍ഥ്യം സംരക്ഷിക്കുമെന്ന് റാവു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: