ഭീകരാക്രമണത്തിന് ചുട്ട മറുപടി നല്‍കണം. പാക്കിസ്ഥാനെ പാഠം പഠിപ്പിക്കണം. കണ്ണീരിനിടയിലും ആ പിതാവ് രോഷത്തോടെ പറയുകയാണ്. ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച വിജയകുമാര്‍ മൗര്യ (30)യെന്ന സിആര്‍പിഎഫ് ജവാന്റെ പിതാവാണ് രാമായണ് മൗര്യ. യുപിയിലെ ജെയ്ദേവ് ചാപ്പിയ ഗ്രാമക്കാരനാണ് വിജയകുമാര്‍. ഒന്‍പതു വര്‍ഷം മുന്‍പാണ് വിജയന് സൈന്യത്തില്‍ ചേര്‍ന്നത്.
2014ല്‍ വിവാഹിതനായ അദ്ദേഹത്തിന് ഒന്നര വയസുള്ള മകളുമുണ്ട്. ഈ മാസം രണ്ടിന് അവധിക്ക് വന്നിട്ട് ഒന്‍പതാം തീയതിയാണ് മടങ്ങിയത്. രാജ്യത്തിനു വേണ്ടിയാണ് എന്റെ മകന് ജീവന് ബലിയപ്പിച്ചത് എന്നതില്‍ അഭിമാനമുണ്ട്. പാക്കിസ്ഥാന് നാം ചുട്ടമറുപടി തന്നെ നല്‍കണം. ഇനി അവര്‍ ഇന്ത്യന്‍ മണ്ണില്‍ കടന്ന് ഭീകരാക്രമണം നടത്താന്‍ മുതിരരുത്, അദ്ദേഹം പറഞ്ഞു. സിആര്‍പിഎഫില്‍ ഡിഎസ്പിയായ ബന്ധു രാജേഷ് മൗര്യ വഴിയാണ് ഞങ്ങള്‍ ആക്രമണത്തിന്റെ വിവരം അറിഞ്ഞത്. അദ്ദേഹം പറഞ്ഞു.
ഒരു ഗ്രാമം മുഴുവന്‍ പാക്കിസ്ഥാനെതിരെ രോഷാകുലരായിരിക്കുകയാണ്. അവര്‍ പാക്കിസ്ഥാനെതിരെ മുദ്രാവാക്യം മുഴക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: