കൊച്ചി: അമൃത വിശ്വ വിദ്യാപീഠവും ടെല്‍ അവീവ് യൂണിവേഴ്സിറ്റിയും ചേര്‍ന്ന് ‘പരിസ്ഥിതി സംരക്ഷണത്തിലുള്ള സ്ത്രീകള്‍ (വൈസ്)’ എന്ന സഹകരണ ഗവേഷണ പദ്ധതി ആരംഭിച്ചു. ഇതിന്റെ ഉദ്ഘാടനം ദക്ഷിണേന്ത്യയിലെ (ബംഗളൂരു) ഇസ്രയേല്‍ കോണ്‍സുല്‍ ജനറല്‍ ഡാനാ കുര്‍ഷ് നിര്‍വഹിച്ചു. ദക്ഷിണേന്ത്യയിലെ ഇസ്രയേല്‍ കോണ്‍സുലേറ്റാണ് പ്രൊജക്ടിന് ഫണ്ട് നല്‍കുന്നത്.
സ്വാഭാവിക വിഭവങ്ങളെ പരിപാലിക്കുന്നതിലും സ്ഥായിയായ വികസന ശീലങ്ങളിലും സ്ത്രീകളെ കൂടി പങ്കാളികളാക്കി സ്ത്രീ ശാക്തീകരണവും സ്ഥായിയായ ജല പരിപാലനവുമാണ് പരിപാടികൊണ്ട് ലക്ഷ്യമിടുന്നത്.
കേരളത്തിലെ പ്രളയബാധിത മേഖലകളില്‍ അടുത്ത ഏതാനും മാസങ്ങളില്‍ പ്രോഗ്രാമിന്റെ പൈലറ്റായി ടെല്‍ അവീവ് യൂണിവേഴ്സിറ്റിയുടെ സാങ്കേതിക, രാജ്യാന്തരവല്‍ക്കരണം, വിദ്യാഭ്യാസം എന്നിവയിലുള്ള യുനെസ്കോ ചെയറുമായി ചേര്‍ന്ന് അമൃത പ്രവര്‍ത്തിക്കും. അമൃത വിശ്വവിദ്യാപീഠവും ടെല്‍ അവീവ് യൂണിവേഴ്സിറ്റിയും ചേര്‍ന്നു നടത്തുന്ന രണ്ടാമത്തെ ഇന്തോ-ഇസ്രയേല്‍ ഗവേഷണ പ്രൊജക്ടാണിത്. ജനുവരിയില്‍ ഇസ്രയേല്‍ സാങ്കേതിക വിദ്യയുടെ സഹായത്താല്‍ ജലശുദ്ധീകരണ പദ്ധതി നടപ്പാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: