ബെംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ വ്യോമയാന പ്രദര്‍ശനമായ എയ്റോഇന്ത്യ-2019 ഫെബ്രുവരി 20മുതല്‍ 24വരെ യെലഹങ്ക വ്യോമത്താവളത്തില്‍ നടക്കും. ഇതുവരെ നടന്നതില്‍ വച്ച് ഏറ്റവും വലിയ വ്യോമയാന പ്രദര്‍ശനമാകും ഇത്തവണത്തേതെന്ന് യെലഹങ്ക എയര്ഫോഴ്സ്സ്റ്റേഷന് എയര്കമാന്ഡര് ഇന്‍ചാര്‍ജ് രവൂരി ശീതള്‍ പറഞ്ഞു.
പ്രദര്‍ശനത്തിന് മുന്‍പുള്ള പൂര്‍ണ റിഹേഴ്സല്‍ 18ന് വ്യോമതാവളത്തില്‍ നടക്കും. കേന്ദ്ര പ്രതിരോധ മന്ത്രാലയം സംഘടിപ്പിക്കുന്ന എയ്റോ ഇന്ത്യയില്‍ പങ്കെടുക്കാന്‍ രാജ്യത്തിനകത്തും പുറത്തുനിന്നുമായി 61 വിമാനങ്ങളാണെത്തുന്നത്.
ഫ്രാന്‍സ് വ്യോമസേനയുടെ മൂന്ന് റഫാല്‍ വിമാനങ്ങള്‍ യെലഹങ്ക വ്യോമതാവളത്തില്‍ എത്തി. അമേരിക്ക, ഇംഗ്ലണ്ട്, റഷ്യ, ജര്‍മ്മനി, ജപ്പാന് തുടങ്ങി വിവിധ രാജ്യങ്ങളുടെ വ്യോമസേനകള്‍ ആകാശത്ത് കരുത്ത് തെളിയിക്കും.
ഇന്ത്യയുടെ തദ്ദേശീയ യുദ്ധവിമാനമായ തേജസ്, വ്യോമസേനയുടെ മിറാഷ്-200, മിഗ്-21, മിഗ്-27, സുഖോയ്, വിന്റേജ് വിമാനങ്ങള്‍ പ്രകടത്തിനുണ്ട്. രാജ്യത്തിനകത്തും പുറത്തുനിന്നുമായി 61 വിമാനങ്ങളാണെത്തുന്നത്. ഇതോടൊപ്പം വ്യോമയാന രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ സ്റ്റാളുകളുമുണ്ടാകും.
പ്രതിരോധ മേഖലയില്‍ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലെ സ്റ്റാര്‍ട്ട് അപ്പുകളുടെ പ്രദര്‍ശനം ഇക്കുറി പ്രത്യേകതയാകും. എയര്‍ഷോയില്‍ ഫെബ്രുവരി 24ന് വനിതാദിനമായി ആചരിക്കും. കൂടുതല്‍ തവണ ബഹിരാകാശ സഞ്ചാരം നടത്തിയ ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് വനിതാദിനത്തില്‍ മുഖ്യാതിഥിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: