മുംബൈ: ഓസ്ട്രേലിയക്കെതിരായ ഏകദിന, ട്വന്റി 20 പരമ്പരയ്ക്കുളള ഇന്ത്യന്‍ ടീമുകളെ പ്രഖ്യാപിച്ചു. ന്യൂസിലന്‍ഡിനെതിരായ അവസാന രണ്ട് ഏകദിനങ്ങളിലും ട്വന്‍ി 20 പരമ്പരയിലും വിശ്രമം അനുവദിച്ചിരുന്ന വിരാട് കോഹ്ലി നായക സ്ഥാനത്ത് തിരിച്ചെത്തി.
ന്യൂസിലന്‍ഡ് പര്യടനത്തിനിടെ സ്വകാര്യ ചാനലില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് ടീമില്‍ നിന്ന് തഴയപ്പെട്ട ലോകേഷ് രാഹുല്‍ തിരിച്ചെത്തി. ഇംഗ്ലണ്ട്്
ലയണ്‍സിനെതിരായ മികച്ച പ്രകടനമാണ് രാഹുലിന് ടീമില്‍ സ്ഥാനം നേടിക്കൊടുത്തത്.
ദിനേശ് കാര്‍ത്തിക്കിനെ ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കി. പക്ഷെ ട്വന്റി 20 ടീമില്‍ നിലനിര്‍ത്തി. യുവ വിക്കറ്റ കീപ്പര്‍ ബാറ്റ്സ്മാന് ഋഷഭ് പന്ത് ഏകദിന, ട്വന്റി 20 ടീമുകളില്‍ സ്ഥാനം നേടി.
മുംബൈ ഇന്ത്യന്‍സിന്റെ യുവ സ്പിന്നര്‍ മായങ്ക് മാര്‍ക്കണ്ഡെയെ ട്വന്റി 20 ടീമിലേക്ക് മടക്കിവിളിച്ചു. അതേസമയം പേസര്‍ ഭുവനേശ്വര്‍ കുമാറിന് വിശ്രമം നല്കി. പകരം ഉമേഷ് യാദവിനെ ഉള്‍പ്പെടുത്തി.
ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് പര്യടനങ്ങളില്‍ വിശ്രമം അനുവദിച്ചിരുന്ന പേസര്‍ ജസ്പ്രീത് ബുംറ ഏകദിന, ട്വന്റി 20 ടീമുകളില്‍ തിരിച്ചെത്തി.
ഈ മാസം 24 ന് ആരംഭിക്കുന്ന പരമ്പരയില്‍ ഇന്ത്യ ഓസ്ട്രേലിയക്കെതിരെ രണ്ട് ട്വന്റി 20 മത്സരങ്ങളും അഞ്ച് ഏകദിനങ്ങളും കളിക്കും. ആദ്യ ട്വന്റി 20 വിശാഖപട്ടണത്തും രണ്ടാം മത്സരം 27 ന് ബെംഗളൂരിലും നടക്കും. ഏകദിന പരമ്പര മാര്‍ച്ച് രണ്ടിന് ഹൈദരാബാദില്‍ ആരംഭിക്കും. മറ്റ് ഏകദിനങ്ങള്‍: നാഗ്പ്പുര്‍ (മാര്‍ച്ച് 5), റാഞ്ചി (8), മൊഹാലി (10), ദല്‍ഹി (മാര്‍ച്ച് 13).
ട്വന്റി 20 ടീം: വിരാട് കോഹ്ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ ( വൈ്സ് ക്യാപ്റ്റന്‍), കെ.എല്‍.രാഹുല്‍, ശിഖര്‍ ധവാന്, ഋഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്ക്, എം.എസ്.ധോണി (വിക്കറ്റ കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ക്രുണാള്‍ പാണ്ഡ്യ, വിജയ് ശങ്കര്‍, യുസ്വേന്ദ്ര ചഹല്‍, ജസ്പ്രീത് ബുംറ , ഉമേഷ് യാദവ്, സിദ്ധാര്‍ത്ഥ് കൗള്‍, മായങ്ക് മാര്‍ക്കണ്ഡെ
ആദ്യ രണ്ട് ഏകദിനങ്ങള്‍ക്കുളള ടീം: വിരാട് കോഹ്ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), ശിഖര്‍ ധവാന്, അമ്പാട്ടി റായ്ഡു, കേദാര്‍ ജാദവ്, എം.എസ്.ധോണി, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, വിജയ് ശങ്കര്‍, ഋഷഭ് പന്ത്്, സിദ്ധാര്‍ത്ഥ് കൗള്‍, കെ.എല്‍. രാഹുല്‍.
മറ്റ് മൂന്ന് ഏകദിനങ്ങള്‍: വിരാട് കോഹ്ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), ശിഖര്‍ ധവാന്, അമ്പാട്ടി റായ്ഡു, കേദാര്‍ ജാദവ്, എം.എസ്.ധോണി, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, വിജയ് ശങ്കര്‍ , കെ.എല്‍. രാഹുല്‍, ഋഷഭ് പന്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: