മൈസൂര്‍: അവസാന അനൗദ്യോഗിക ടെസ്റ്റില്‍ ഇന്നിങ്ങ്സ് വിജയം നേടി ഇന്ത്യ എ, ഇംഗ്ലണ്ട് ലയണ്‍സിനെതിരായ രണ്ട് മത്സരങ്ങളുടെ പരമ്പര 1-0 ന് സ്വന്തമാക്കി. കൃഷ്ണഗിരിയില്‍ നടന്ന ആദ്യ ടെസ്റ്റ് സമനിലയായി.
രണ്ടാം ടെസ്റ്റില്‍ ഇന്നിങ്ങ്സിനും 68 റണ്‍സിനുമാണ് ഇന്ത്യ എ വിജയിച്ചത്. ആദ്യ ഇന്നിങ്സില്‍ 248 റണ്‍സ് ലീഡ് വഴങ്ങി ഫോളോ ഓണ്‍ ചെയ്ത ഇംഗ്ലണ്ട് ലയണ്‍സ് അവസാന ദിവസം 180 റണ്‍സിന് ഓള് ഔട്ടായി.
സ്പിന്നര്‍ മായങ്ക് മാര്‍ക്കണ്ഡെയാണ് ഇന്ത്യക്ക് അനായാസ വിജയമൊരുക്കിയത്. 10.3 ഓവറില്‍ 31 റണ്‍സ് വിട്ടുനല്‍കി അഞ്ചു വിക്കറ്റുകള്‍ ഈ സ്പിന്നര്‍ പോക്കറ്റിലാക്കി. കേരള താരം ജലജ് സക്സേന 12 ഓവറില്‍ 40 റണ്‍സിന് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. എന്‍.എ.സെയ്നി, എസ്.നദീം, ആരോണ്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു.
അമ്പത് റണ്‍സ് എടുത്ത ഡക്കറ്റാണ് ഇംഗ്ലണ്ട് ലയണ്‍സിന്റെ ടോപ്പ് സ്കോറര്‍. ഗ്രഗറി 44 റണ്‍സ് കുറിച്ചു. ക്യാപ്റ്റന്‍ ബില്ലിങ്ങ്സ് 20 റണ്‍സിനും ഹെയിന് 15 റണ്‍സിനും പുറത്തായി. മറ്റ് ബാറ്റ്സ്മാന്മാര്ക്കൊന്നും രണ്ടക്കം തികയ്ക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: