നാഗ്പ്പൂര്‍: നിലവിലെ രഞ്ജിട്രോഫി ചാമ്പ്യന്മാരായ വിദര്‍ഭയ്ക്ക് ഇറാനി കപ്പ് സ്വന്തമാക്കാന്‍ 243 റണ്‍സ് കൂടി വേണം. 280 റണ്‍സ് വിജയലക്ഷ്യത്തിനായി ബാറ്റേന്തുന്ന വിദര്‍ഭ നാലാം ദിനം കളിനിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സ് എടുത്തു.സഞ്ജയും (17), ടൈയ്ഡും (16) പുറത്താകാതെ നില്ക്കുന്നു. ക്യാപ്റ്റന്‍ ഫൈസല്‍ പൂജ്യത്തിന് പുറത്തായി.
ആദ്യ ഇന്നിങ്ങ്സില്‍ 95 റണ്‍സ് ലീഡ് വഴങ്ങിയ റെസ്റ്റ് ഓഫ് ഇന്ത്യ ഹനുമാ വിഹാരിയുടെ സെഞ്ചുറിയുടെ മികവില്‍ മൂന്ന് വിക്കറ്റിന് 374 റണ്‍സ് നേടി രണ്ടാം ഇന്നിങ്ങ്സ് അവസാനിപ്പിച്ചതോടെയാണ് വിദര്‍ഭയുടെ ലക്ഷ്യം 280 റണ്‍സായത്.
അടിച്ചുതകര്‍ത്ത ഹനുമാ വിഹാരി 300 പന്തില്‍ 180 റണ്‍സുമായി കീഴടങ്ങാതെ നിന്നു. 19 ഫോറും നാല് സിക്സറും അടിച്ചു.
വിഹാരി ക്യാപ്റ്റന്‍ രഹാനെയുമൊത്ത്് മൂന്നാം വിക്കറ്റില്‍ 229 റണ്‍സ് കൂട്ടിച്ചേര്‍ത്തു. രഹാനെ 232 പന്തില്‍ 87 റണ്‍സ് നേടി. ആറു ഫോറും ഒരു സിക്സറും ഉള്‍പ്പെട്ട ഇന്നിങ്സ്. ശ്രേയസ് അയ്യര്‍ 52 പന്തില്‍ 61 റണ്‍സ് അടിച്ചെടുത്ത് അജയ്യനായി നിന്നു. അഞ്ച് ഫോറും നാല് സിക്സറും അയ്യരുടെ ബാറ്റില്‍ നിന്ന് പിറന്നു.
രണ്ട് വിക്കറ്റിന് 102 റണ്‍സ് എന്ന സ്കോറിനാണ് റെസ്റ്റ് ഓഫ് ഇന്ത്യ ഇന്നലെ ഇന്നിങ്സ് പുനരാരംഭിച്ചത്.
സ്കോര്‍: റെസ്റ്റ് ഓഫ് ഇന്ത്യ 330, മൂന്ന് വിക്കറ്റിന് 374 ഡിക്ലയേഡ്. വിദര്‍ഭ 425, ഒരു വിക്കറ്റിന് 37.
പ്രതികരിക്കാൻ ഇവിടെ എഴുതുക: