കൊച്ചി: ഒട്ടെറെ തോല്‍വികള്‍ക്കും സമനിലകള്ക്കുമൊടുവില് ബ്ലാസ്റ്റേഴ്സിന് വിജയം. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന ഐഎസ്എല്‍ ആവേശപ്പോരാട്ടത്തില്‍ അവര്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയിന് എഫ്സിയെ കീഴടക്കി. ഈ സീസണില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം വിജയമാണിത്.
ബ്ലാസ്റ്റേഴ്സിനായി പോപ്ലാന്റിക്് രണ്ട് ഗോളും സമദ് ഒരു ഗോളും നേടി. ഈ വിജയത്തോടെ ബ്ലാസ്റ്റേഴ്സ് പതിനാറ് മത്സരങ്ങളില്‍ പതിനാല് പോയിന്റുമായി എട്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പോടെയാണ് മത്സരം തുടങ്ങിയത്്. ജിങ്കാന് നീട്ടിക്കൊടുത്ത പന്ത് ലെന് ദുംഗല്‍ ചെന്നൈയിന്റെ വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും ലക്ഷ്യം കണ്ടില്ല. ആദ്യ ഇരുപത് മിനിറ്റില്‍ ബ്ലാസ്റ്റേഴ്്സ് കളം നിറഞ്ഞു കളിച്ചു. അതേസമയം ചെന്നൈയിന് അവസരത്തിനൊത്തുയരാനായില്ല.
23-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ഗോള്‍ നേടി മുന്നിലെത്തി.
റാകിപ്പിന്റെ ത്രോയിനില് നിന്നാണ് ഗോളിന് വഴിയൊരുങ്ങിയത്. ത്രോയിന്‍ പിടിച്ചെടുത്ത പെക്കുസന്‍ ചെന്നൈയിന് ഗോള്‍ മുഖത്തേക്ക് പന്ത് പാസ് ചെയ്തു. ഓടിക്കയറിയ ഗോളി പന്ത് തട്ടിയകറ്റിയെങ്കിലും പന്ത്് പോപ്ലാറ്റ്നിക്കിന് മുന്നിലേക്ക് ഉയര്‍ന്നുവന്നു. ഉയര്‍ന്ന് ചാടിയ പോപ്ലാന്റിക് ഹെഡറിലൂടെ പന്ത് വലയിലാക്കി.
ഗോള്‍ വീണതോടെ ഉണര്‍ന്നു കളിച്ച ചെന്നൈയിന് ഒന്നിലേറെ അവസരങ്ങള്‍ സൃഷ്ടിച്ചു. പക്ഷെ അതൊന്നും ലക്ഷത്തിലെത്തിയില്ല്. ബ്ലാസ്റ്റേഴ്സില്‍ നിന്ന്് ചെന്നൈയിനിലെത്തിയ സി.കെ. വിനീത് നല്ലൊരവസരം പാഴാക്കി. വിനീതിന്റെ ഷോട്ട് ഗോള്‍പോസ്റ്റിന് മുകളിലൂടെ പറന്നുപോയി.
പിന്നീട് ജെജെയ്ക്ക് അവസരം മുതലാക്കാനായില്ല. നെല്‍സണിന്റെ ക്രോസില്‍ ജെജെ തലവെച്ചെങ്കിലും ബ്ലാസ്റ്റേഴ്സ് ഗോളി ധീരജ് മനോഹരമായി രക്ഷപ്പെടുത്തി.
അതിനിടെ പെക്കുസന്‍ ഇരുപത് അടി അകലെ നിന്ന് തൊടുത്തുവിട്ട ബുളളറ്റ് ഷോട്ട് ചെന്നൈ ഗോള്‍ കീപ്പര്‍ കരന്‍ജിത്ത് രക്ഷപ്പെടുത്തി. ഇടവേളയ്ക്ക്് ബ്ലാസ്റ്റേഴ്സ് 1- 0 ന് മു്ന്നിട്ടുനിന്നു.
രണ്ടാം പകുതിയുടെ തുടക്കത്തിലും ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റമാണ് കണ്ടത്്. 55-ാം മിനിറ്റില്‍ അവര്‍ രണ്ടാം ഗോളും നേടി.
ചെന്നൈയിന്റെ പ്രതിരോതകര്ച്ച മുതലാക്കി പോപ്ലാന്റിക്കാണ് സ്കോര്‍ ചെയ്തത്. കുതിച്ചു മുന്നേറിയ ഡോങ്കല്‍ പന്ത് സമദിന് പാസ് ചെയ്തു. പന്ത് പിടിച്ചെടുത്ത സ്റ്റോജാനോവിക് പോപ്ലാറ്റ്നിക്കിന് കൈമാറി. പോപ്ലാന്റിക്കിന്റെ ഷോട്ട് ആളൊഴിഞ്ഞ പോസ്റ്റില്‍ കയറിനിന്നു.
71-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് മൂന്നാം ഗോളും നേടി വിജയമുറപ്പിച്ചു. സമദും ലെന്നും നടത്തിയ നീക്കമാണ് ഗോളില്‍ കലാശിച്ചത്. സമദിന്റെ ഷോട്ട് ചെന്നൈയിന് ഗോളിയെ കീഴ്പ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: