തിരുവനന്തപുരം: വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ഇസ്ലാംമത പ്രഭാഷകനായ ഷെരീഫ് അല്‍ ഖാസിമി അന്വേഷണത്തെ അട്ടിമറിച്ച് രക്ഷപ്പെടാനുള്ള അവസാനശ്രമവും പരാജയപ്പെട്ടു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്ന തരത്തില്‍ ഇമാമിന്റെ പേരില്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി ശബ്ദ സന്ദേശം പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടി തന്നെ പീഡിപ്പിച്ചെന്ന് ആവര്‍ത്തിച്ച് മൊഴിനല്‍കിയതോടെ ഖാസിമിന് രക്ഷപ്പെടാനുള്ള അവസാനശ്രമമും അടയുകയായിരുന്നു.
കാറില്‍ സഞ്ചരിക്കവെ അറിയാവുന്ന പെണ്‍കുട്ടിയെ കണ്ട് വാഹനത്തില്‍ കയറ്റുകയായിരുന്നു. എളുപ്പത്തില്‍ വീട്ടില്‍ എത്തിക്കാനായിരുന്നു വനത്തിലൂടെ വാഹനം കൊണ്ടുവന്നതെന്നും എന്നാല്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ വഴിതടയുകയായിരുന്നെന്നുമാണ് ഇമാമിന്റെ ശബ്ദ സന്ദേശത്തിന്റെ ഉള്ളടക്കം. ഇത് സാമൂഹ്യ മാധ്യമങ്ങളില്‍ ഇമാമിനെ ന്യായീകരിച്ച് നിരവധി പേര് ഷേയര് ചെയ്യുകയും തെറ്റുകാരനല്ലെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു.
ആദ്യ ഘട്ടത്തില്‍ സംഭവത്തെ കുറിച്ച് മൊഴി നല്കാന് പെണ്‍കുട്ടിയോ ബന്ധുക്കളൊ തയ്യാറാകാതിരുന്നത് ശബ്ദസന്ദേശത്തിന്റെ വിശ്വാസ്യത വര്‍ദ്ധിപ്പിച്ചു. എന്നാല്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി പെണ്‍കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയും കൗണ്‍സിലിങ് നടത്തുകയും ചെയ്തു. തുടര്‍ന്ന് ഡോക്ടറോടും പോലീസിനും പിന്നീട് മജിസ്ട്രേറ്റിനും പെണ്‍കുട്ടി രഹസ്യമൊഴി നല്കി. ഇതോടെ അസത്യം പ്രചരിപ്പിച്ച് അന്വേഷണത്തെ അട്ടിമറിക്കാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു.
അതേസമയം ഖാസിമി മലപ്പുറത്തുള്ള കോണ്‍ഗ്രസ്, ലീഗ് നേതാക്കളെ ഫോണില്‍ വിളിച്ച് സഹായം അഭ്യര്‍ത്ഥിച്ചതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇമാം ബംഗളൂരിലേക്ക് കടന്നിരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലവിലെ നിഗമനം. പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചെന്ന് കരുതുന്ന സഹോദരനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ഇമാമിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തുവിടാന്‍ നെടുമങ്ങാട് ഡിവൈഎസ്പി നിര്‍ദ്ദേശം നല്കി. ഇന്ന് തന്നെ നോട്ടീസ് പുറപ്പെടുവിക്കുമെന്ന സൂചനയാണ് പോലീസ് കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്നത്. ബലാത്സംഗ കേസുകൂടി ചുമത്തിയതോടെ ഇമാമിന് രക്ഷപ്പെടാനുള്ള അവസാന വഴിയും അടഞ്ഞു. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കിയ അഭിഭാഷകനില്‍ നിന്ന് ഖാസിമി വക്കാലത്ത് പിന്‍വലിച്ചു. ഇതോടെ ഏതു നിമിഷവും ഖാസിമി കീഴടങ്ങിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
മതപ്രഭാഷകന് ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫാണ്. തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ ഭാഗത്തുവച്ചാണ് അവസാനമായി ഫോണ്‍ വിളിച്ചത്. ഷെഫീഖ് അല്‍ഖാസിമി വിളിച്ച മറ്റു നമ്പരുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം മുറുകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: